എന്നോട് തിരിഞ്ഞ അവൾ ചോദിച്ചു. ഞാൻ മുഖമുയർത്തി അവളെ നോക്കി. എന്റെ കണ്ണുകളിലേക്ക് ഒറ്റു നോക്കികൊണ്ട് അവളിരിക്കുന്നു. “വരില്ലേ?”. ഒന്നുകൂടി അവൾ ചോദിച്ചു. അവളുടെ കണ്ണുകൾ ചെറുതായി കൂമ്പി അടഞ്ഞു. ഞാനറിയാതെ തന്നെ തലയാട്ടി – വരാമെന്ന്. അവളുടെ ചുണ്ടുകളിൽ ചെറിയ ഒരു ചിരി മിന്നിമറഞ്ഞു. അവളെഴുന്നേറ്റ് പോയി.
അന്ന് തിരിച്ചു വീട്ടിലേക്കുള്ള ബസ്സിലിരിക്കുമ്പോഴും കൂടെയിരുന്നു വിഷ്ണു (സഹപാഠി, അയൽവാസി) ബസ്‌സ്റ്റോപ്പിലും മറ്റും നിൽക്കുന്ന ചരക്കുകൾ കാണിച്ച തരുമ്പോഴും എന്റെ മനസ്സ് അവളുടെ ആ കൂമ്പി അടഞ്ഞ കണ്ണുകളിലും അവളുടെ കൈയുടെ മാർദ്ദവത്തിലും ആയിരുന്നു.
വീട്ടിലെത്തിയപ്പോഴേ അമ്മയോട് പറഞ്ഞു, നാളെ എക്സ്ട്രാ ക്ലാസ്സുണ്ടെന്നും, വൈകിട്ടേ വരുത്തോളുമെന്നും.
“ആരോകെ ഉണ്ടാവും?”
അവൾക് ഞാൻ മെസ്സേജ് അയച്ചു.
“ഞാൻ, നീ, സൗമ്യ, രേഷ്മ, പിന്നെ ഹോസ്റ്റലിൽ നിന്ന് ആരെങ്കിലുമൊക്കെ കാണും” എന്ന് മറുപടി ഉടനെ കിട്ടി.
അന്നത്തെ ഉറക്കം ഒട്ടും ശെരിയായില്ല. ഫാൻ ഇട്ടിട്ടും വിയർക്കുന്നു. ഇടക്കെപ്പഴോ എഴുന്നേറ്റപ്പോ ശരീരമാകെ ചൂട് പിടിച്ച പോലെ. ഒരു നിസ്സഹായത. എന്ത് ചെയ്യണമെന്നോ എങ്ങനെ അവളെ അഭിമുഖീകരിക്കണമെന്നോ ഒരു പിടിയും കിട്ടീല്ല.
രാവിലെ കുളിച്ച ബസ്സ് കയറി കോളേജിൽ എത്തി.