നിമിഷനേരം കൊണ്ട് തങ്ങൾ ചിരപരിചിതരാണെന്ന് കാദറിനു തോന്നി..
അന്നേരം ആ വലിയ ഹാളിന്റെ കൂറ്റൻ കവാടം ഒരിക്കൽ കൂടി തുറന്നടഞ്ഞു…
ചില കാലടിപ്പാടുകൾ തങ്ങൾക്കടുത്തേക്ക് നടന്നുവരുന്നുണ്ട്..
കാദർ കണ്ണുകൾ പൂട്ടി..
മനസ്സിൽ മദ്രസ്സയിൽ പഠിപ്പിച്ച വാക്യങ്ങൾ ഓതി.. തന്നെ രക്ഷിക്കാൻ ദൈവത്തിന്റെ ഒരു കരം മുന്നോട്ട് വരുമെന്ന പ്രതീക്ഷയിൽ അകനിരുന്നു..
അന്നേരം ആ ഹാളിലെ റ്റ്യൂബ് ലൈറ്റുകൾ ഒന്ന് കെട്ടു..പകരം ഭിത്തിയിലുറപ്പിച്ചിരുന്ന ഡിസ്ക്കോ ലൈറ്റുകൾ ഓണായി.. കൂട്ടത്തിൽ മ്യൂസിക്ക് പ്ലെയറിൽ നിന്നും മത്തുപിടിപിക്കുന്ന മാൻഡലിന്റെ സംഗീതം ഒഴുകി തുടങ്ങി..
അവൻ കണ്ണുകൾ തുറന്നു..
ഇത് സ്വപ്നമല്ല..
ഇത് ഒരു കാളരാത്രിയുടെ ആരംഭമാണു..
(തുടരും..)