അന്നേ ഞമ്മക്ക് ഒന്ന് ശെരിക്കു കാണണമല്ലൊ, എന്താപ്പോ ഒരു വഴി?. പെട്ടന്ന് ഡെയ്സി പറഞ്ഞു ‘ പ്ളീസ് എനിക്ക് ഇഷ്ടമല്ല, എന്നെ ശല്യപെടുത്തരുത്, എനിക്ക് അമ്മച്ചിയോടു പറയേണ്ടി വരും’ പെട്ടന്ന് ഹാജിയാരുടെ വിധം മാറി ‘ നീ വലിയ ശീലാവതി ഒന്നും ചമയണ്ട, കണ്ട ചെക്കന്മാര് കൊണ്ട് പോയി കളിച്ചിട്ട് ഉപേക്ഷിച്ചപ്പോ ഞാനേ ഉണ്ടായുള്ളൂ നിന്നെ രക്ഷപെടുത്താൻ. ആ നീയാണോ എന്റെ അടുത്ത് ശീലാവതി ചമയുന്നെ ? ഡെയ്സിക്ക് പെട്ടന്ന് കരച്ചിൽ വന്നു. അവൾ ഫോൺ കട്ട് ചെയ്തു പൊട്ടിക്കരഞ്ഞു. തൻ അറിയാത്ത പ്രായത്തിൽ ചെയ്ത ഒരു തെറ്റ് തന്നെ തിരിഞ്ഞു കൊത്തുന്നത് അവൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ തെറ്റ് തന്റെ ജീവിതത്തെ പല ഘട്ടങ്ങളിലും ചവിട്ടി താഴ്ത്തുന്നതായി അവൾ അറിയുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഹാജിയാർ വീണ്ടും വിളിച്ചു. ഇത്തവണ അയാൾ ശാന്തമായി സംസാരിച്ചു. ‘ അന്നേ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. അന്നോടുള്ള പൂതി കുറെ ആയിക്കണ് നമ്മള് കൊണ്ട് നടക്കാണ്. അനക്ക് ഒരു കേടും വരില്ല ഞമ്മളെ കൊണ്ട്. അന്നേ ഞമ്മള് മൂന്നാമത്തെ വീടരായി കൊണ്ട് നടക്കും.’ അയാൾ പറഞ്ഞു നിർത്തി. ഡെയ്സി ഒന്നും മിണ്ടാതെ നിന്നു. ‘ ബെന്നിക്കു അന്റെ പഴയ കഥയൊക്കെ അറിയോ? അയാൾ വീണ്ടും ചോദിച്ചു. ആ സ്വരത്തിൽ ഒരു ഭീഷിണി ഉണ്ട് എന്ന് അവൾ മനസിലാക്കി. ‘ഇജ്ജ് ബേജാറാവണ്ട ഞമ്മള് വേണ്ടപോലെ ചെയ്തോളാം’ അയാൾ അതും പറഞ്ഞു ഫോൺ വെച്ചു. പിന്നീട് പല പ്രാവശ്യം ഹാജ്യാര് വീട്ടിൽ വന്നു. ഡെയ്സി അതൃപ്തി ഒന്ന് കാണിച്ചില്ല. പക്ഷെ ഡേയ്സിയെ ഒറ്റയ്ക്ക് കിട്ടാൻ ഒരു അവസരം ഉണ്ടായില്ല അയാൾക്ക് അന്നമ്മ കൂടെ ഉണ്ടായിരുന്നു. അങ്ങിനെ ഇരിക്കെ ഇടവകയിലെ പള്ളിപെരുന്നാള് വന്നെത്തി. ആദ്യത്തെ ദിവസം രാത്രി നാടകവും ഗാനമേളയും ഒക്കെ ഉണ്ട്. അന്നമ്മ സ്ഥിരമായി അത് കാണുന്ന പതിവുണ്ട്. ഏതെങ്കിലും പുരാണ നാടകം ആയിരിക്കും. അന്നമ്മക്കു ഇഷ്ടമാണ് ആ ടൈപ്പ് നാടകങ്ങൾ. ഡെയ്സിയെയും ഒപ്പം കൂട്ടും സാധാരണ. ബെന്നിയാണെകിൽ ഇപ്രാവശ്യം പെരുന്നാളിന് വരുന്നില്ല. ഒരു ഫോറിൻ ടൂറിസ്റ്റ് ഗ്രൂപ് വന്ന കാരണം ബോട്ടുമായി തിരക്കാണ്. ഒരു ദിവസം പതിവ് പോലെ ഹാജ്യാര് വന്നപ്പോൾ അന്നമ്മ നാടകത്തിനു പോകുന്ന കാര്യം പറയുവായിരുന്നു. ഹാജിയാർ വരുമ്പോൾ എല്ലാം ഡെയ്സി അയാളുടെ മുന്നിൽ ചെല്ലും എങ്കിലും അന്നമ്മയോടൊപ്പം നില്ക്കാൻ ശ്രെമിക്കുമായിരുന്നു. പക്ഷെ അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ