“ഡിങ് ഡോങ്” ഡോർ ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടിപ്പോയി. ബൈജു ആയിരിക്കും എന്ന് അവൾ കരുതി. കുസൃതി ചിരിയോടെ ഉമ്മറത്തേക്ക് നടന്നു..
ജീപ്പ് സ്റ്റേഷന്റെ ഉമ്മറത്ത് പാർക്ക് ചെയ്ത് ബൈജു സ്റ്റേഷന്റെ അകത്തേക്ക് കയറി. കോൺസ്റ്റബിൾ മാത്യൂസ് എന്തൊക്കെയോ തിരഞ്ഞുകൊണ്ട് ഷെൽഫിനടുത്ത് നിൽക്കുന്നുണ്ടായിരുന്നു. “എന്താ മാത്യൂസേ ? രാവിലെ തന്നെ?” ബൈജുവിനെ കണ്ടപ്പോൾ അയാൾ കയ്യിലിരുന്ന ഫയൽ കക്ഷത്തിൽ വെച്ചുകൊണ്ട് ഒരു സല്യൂട്ട് പാസ്സാക്കി. “സർ അത് CI സർ വരുന്നുണ്ടെന്ന് മെസ്സേജ് വന്നിരുന്നു. പഴയ ഭാസ്കരൻ കേസ് വീണ്ടും ആരോ റീ-ഓപ്പൺ ചെയ്തിട്ടുണ്ട്. അതിന്റെ കാര്യത്തിന്. അപ്പൊ അതിന്റെ ഫയൽസ് ഒക്കെ ഒന്ന് തപ്പി എടുക്കാമെന്ന് കരുതി“ “ങാ നടക്കട്ടെ”
CI ഷേർളി തോമസ് എന്ന് കേട്ടപ്പോൾ ബൈജുവിന് ഒരു താല്പര്യം തോന്നി. ജോയിൻ ചെയ്യാൻ പോയപ്പോൾ കണ്ടതാണ്. അധികം പ്രായം ഒന്നുമില്ല. വെളുത്തിട്ട്, കണ്ണുകൾ ഇരുണ്ട മഷികൊണ്ട് എഴുതിയിട്ടുണ്ടായിരുന്നു. മുടി കെട്ടി വെച്ച് യൂണിഫോം ധരിച്ച് നിൽക്കുന്നത് കണ്ടാൽ തന്നെ ഒരു പെർഫെക്റ്റ് ഓഫീസർ എന്ന് പറയാം. അയാൾ അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി ഇരുന്നുപോയി.
“ഗുഡ് മോർണിംഗ് മിസ്റ്റർ ബൈജു”
ഒരു സ്ത്രീ ശബ്ദം കേട്ട് അയാൾ തിരിഞ്ഞ് നോക്കി.
(തുടരും)
ഇത് ഞാൻ ആദ്യമായിട്ട് എഴുതുന്ന കഥയാണ്. നിങ്ങളുടെ കമ്മന്റ്സ് അനുസരിച്ച് ഇനി എഴുതാണോ വേണ്ടയോ എന്ന് തീരുമാനിക്കാം. അഭിപ്രായങ്ങൾ എന്തായാലും തുറന്നു പറയണം. അപ്പോൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം.