അജ്ഞാതന്‍റെ കത്ത് 7

Posted by

അവ്യക്തമായ ഒരു ശബ്ദം കേട്ട് ഞാൻ കുഴിയിലേക്ക് നോക്കി.വെള്ളയിൽ മഞ്ഞപ്പൂക്കളുള്ള ഒരു തുണിക്കഷ്ണമാണ് ആദ്യം കണ്ണിൽ പെട്ടത് തുടർന്ന് വല്ലാത്ത ദുർഗന്ധവും. എനിക്കോക്കാനം വന്നു. സൈഡിലെ വാഷ്ബേസിനിലേക്ക് ഞാൻ കൊഴുത്ത വെള്ളവും ഇനിയും ദഹിക്കാത്ത മസാല ദോശയും ഛർദ്ദിച്ചു. അഴുകിയ മാംസത്തിന്റെ ഗന്ധം.

“വേദ ലൈവ് നടത്തിയാലോ…. “

അലോഷ്യസിന്റെ ചോദ്യം.

ഞാൻ അരവിയെ വിളിച്ചു.

“ഹലോ അരവീ… “

” വേദ പ്രഫസർ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു വിളിച്ചിരുന്നു”
അവൻ ചാടിക്കേറി പറഞ്ഞു.

“നാളെ പോവാം.അരവി പെരുമ്പാവൂരിലെ കുര്യച്ചൻ ഒളിച്ചു താമസിച്ച വീട്ടിൽ ഉടൻ എത്തുക. ഒരു ലൈവിന് റെഡിയായിട്ട് വേണം വരാൻ ചാനലിന് വേണ്ട നിർദ്ദേശം നൽകുക.”

അവന്റെ മറുപടിക്ക് കാക്കാതെ ജോണ്ടിക്കു മെസ്സേജ് ചെയ്തു.

“എത്രയും പെട്ടന്ന് പെരുമ്പാവൂർ വീട്ടിലെത്തുക. സ്റ്റുഡിയോ വാൻ വരുന്നതിനു മുന്നേ തന്നെ .”

മൂക്കിലമർത്തി പിടിച്ചു കൊണ്ട് ഞാൻ വീണ്ടും കുഴിയിലേക്ക് നോക്കി. അരുൺജിത്ത് പിക്കാസിനാൽ തോണ്ടിയെടുത്തത് ഒരു കുഞ്ഞു പാവക്കുട്ടിയെ ആയിരുന്നു. പിന്നാലെ പിങ്ക് നിറത്തിലുള്ള ഒരു ഹെയർ ബോ. ഒരു കുഞ്ഞു ബ്ലാക്ക് ഷൂ
“തീർത്ഥ “

എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

അലോഷ്യസ് കൊത്തുന്നത് നിർത്താൻ അരുൺജിത്തിനു നിർദ്ദേശം നൽകി.

“വേദ തൊട്ടടുത്ത സ്റ്റേഷനിൽ ഒന്നറിയിക്കുന്നത് നന്നായിരിക്കും “

സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അരവിക്കു മെസേജ് ചെയ്തു!
കുഴിക്കകത്തെ കാഴ്ച കണ്ട് എന്നെപ്പോലെ അവരും ഞെട്ടിയിരുന്നു.അരുൺജിത്ത് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. പിക്കാസ് ചാരിവെച്ച് അയാൾ കിച്ചൻസ്ലേബിൽ കയറിയിരുന്ന് കിതയ്ക്കാൻ തുടങ്ങി.

“ഇന്നലെ അർദ്ധരാത്രിയാണ് ഞാനിവിടെ എത്തിയത്. കോട്ടയം മുതൽ ഞാൻ തോമസ് ഐസക്കിന്റെ പിന്നാലെ ഉണ്ടായിരുന്നു. കോട്ടയം സെൻട്രൽ സ്ക്കൂൾ പരിസരത്തു മയക്കുമരുന്നു കച്ചവടം നടത്തുന്നവരിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഞാൻ എത്തിയത് തോമസ് ഐസക്കിനടുത്താണ്. തോമസ് ഐസക് സിറ്റിയിൽ നടത്തുന്ന ആയുർവേദ ഫാർമസിയുടെ മറവിൽ നടത്തുന്നത് വൻകിട മയക്കുമരുന്ന് ബിസിനസാണെന്നത് പുറം ലോകത്തെത്തിക്കാൻ എന്റെ കൈവശം
തെളിവുകളില്ലായിരുന്നു.
ആ തെളിവുകളുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കഴിഞ്ഞ മൂന്ന് മാസം. ഏറെക്കുറേ എനിക്കതിന് കഴിയുകയും ചെയ്തു. അതിനെന്നെ സഹായിച്ചത് അവിടെ ജോലി ചെയ്യുന്ന അമൃത എന്ന ഡോക്ടറായിരുന്നു. മേരിമാതാ ഓർഫനേജിൽ വളർന്ന അമൃത എന്ന ഡോക്ടർ.പഠന ശേഷം ഓരോരോ ചാരിറ്റി പ്രവർത്തനങ്ങളുമായി ഒരിടത്തും സ്ഥിരമായി നിൽക്കാത്ത സാധു പെൺകുട്ടി. കഴിഞ്ഞ അഞ്ചു മാസമായി തോമസിന്റെ ആയുർവേദ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *