കാലത്ത് പോലീസ് വീട്ടിന് മുന്നിൽ വന്ന് നിന്നത് കണ്ട് നിഷിതയും സഹദേവനും അമ്പരന്നു.
അവർ സഹദേവനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന കാഴ്ച കണ്ട് കവിയിത്രി വിതുമ്പിക്കരഞ്ഞു. രാത്രി അമ്മ ആർക്കൊക്കെയോ ഫോൺ ചെയ്തിരുന്നു. കേസ് ഇതായത് കൊണ്ട് കോടതിയിൽ ജാമ്യം കിട്ടില്ലെന്ന് മനസ്സിലാക്കിയ നിഷിതയ്ക്ക് നെഞ്ചുപൊട്ടുന്ന വേദനയും കോപവും കൊണ്ട് കണ്ണുചുവന്നു. അവൾ അലറിവിളിച്ച് സൗമിനിക്ക് മുന്നിൽ കാലുകൾ നിലത്തിട്ടിടിച്ചു. ദുഃഖം താങ്ങാനവാതെ മുഖം പൊത്തി ഊർന്നിരുന്നു പോയ നിഷിത കുറേനേരം അങ്ങിനെയിരുന്നതിന് ശേഷം എഴുന്നേറ്റ് അഡ്വക്കറ്റിനെ വിളിച്ച് കാര്യങ്ങൾ ഏറെക്കുറെ വിശദീകരിച്ചു.
“ഇന്റച്ഛനെ എങ്ങിനേങ്കിലും പുറത്ത് കൊണ്ട് വരണം.” അവൾ കരഞ്ഞപേക്ഷിച്ചു. ആളൂരായത് കൊണ്ട് ഉള്ളതാണോ ഇല്ലാത്തതാണോ എന്ന ചോദ്യമൊന്നുമുണ്ടായില്ല. “നേരിട്ട് വരിക,നിങ്ങൾ കോടതിയിൽ വന്ന് പറഞ്ഞാൽ പോലും മുൻകൂർ ജാമ്യം കിട്ടില്ല” എന്നു മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അമ്മ സംശയത്തിൽ പരാതിപ്പെട്ടതെന്നങ്ങ് പറഞ്ഞൊഴിഞ്ഞെങ്കിലും ആളൂരിന്റെ ശബ്ദം കടുത്തതായിരുന്നു. അതിനെ മറി കടക്കാൻ നന്നേ പാടുപെട്ടു.ക’മ്പി കു’ട്ട’ന്‍;നെ’റ്റ് അഡ്വ: ആളൂർ സമൂഹത്തിനു മുൻപിൽ നല്ലവനല്ലെങ്കിലും ഇതുപോലെ ചിലർക്ക് ദൈവമാണ്. എത്ര വെറുത്തിരുന്ന വ്യക്തിത്വം, ഇപ്പോൾ ദൈവമാണയാൾ തനിക്ക്.!
രണ്ടാഴ്ച്ചത്തെ റിമാന്റിന് വിധിച്ച് അദ്ദേഹത്തെ ചാവക്കാട് സബ്ജയിലിലേയ്ക്കയച്ചു. “രണ്ടാഴ്ച്ച കഴിഞ്ഞേ നിങ്ങൾക്ക് കാണാനാവൂ. എത്രയും പെട്ടെന്ന് കേസ് തീർക്കാൻ വേണ്ടത് ചെയ്യാം. രണ്ടുപേരുടെയും DNA യ്ക്ക് കോടതിയിൽ ആവശ്യപ്പെടാം. ഒന്നും പേടിക്കേണ്ട. കേസുമായി സഹകരിക്കുകയാണെങ്കിൽ പെട്ടെന്ന് ഒരു മാസത്തിനുള്ളിൽ സഹദേവൻ പുറത്ത് വരും.”
ആളൂരിന്റെ ആശ്വാസ വാക്കുകൾ നിഷിത ഉൾക്കൊണ്ട് പോലീസിന്റെ അന്വേഷണങ്ങൾക്ക് സഹകരിച്ചു.
രണ്ടാഴ്ച്ച കഴിഞ്ഞ് കോടതി DNA ആവശ്യപ്പെട്ടു.
“നാളെ അച്ഛനെ പോയി കണ്ടോളൂ. കൂടെ ഒന്നിൽ കൂടുതൽ ആളെ കടത്തിവിടില്ല. അറിയാല്ലോ.” അവൾക്ക് അൽപ്പം അശ്വാസമായിരുന്നു വക്കീലിന്റെ വാക്കുകൾ. രണ്ടാഴ്ചയായി ഉള്ളിലൊതുക്കിയ മുഴുവൻ സങ്കടങ്ങളും തുറന്നൊരു കത്തെഴുതിയ ഉറക്കമില്ലാത്ത രാവ്…പെട്ടെന്ന് പുലരാൻ കൊതിച്ച രാവ്.