അവനൊന്നു മൂളി. ആ മൂളലിൽ നിന്നു മനസിലാക്കാം ഒട്ടും സന്തോഷകരമായ വിശേഷമൊന്നുമല്ല ഉള്ളത് എന്ന്.
ഞാൻ : എന്താണ് പ്രശ്നം വല്ലതും ഉണ്ടോ ?
നബീൽ : ഏയ്.. അങ്ങനെ ഒന്നും ഇല്ല.
എന്നെ ടെൻഷൻ ആകണ്ട എന്ന് കരുതിയാകും. അവൻ ഒന്നും പറഞ്ഞില്ല.
ഞാൻ : എന്താണെങ്കിലും എന്നോട് പറ… ഞാനും അറിയട്ടെ.
നബീൽ : കേൾക്കാൻ അത്ര സുഖമുള്ള കാര്യങ്ങൾ ഒന്നുമല്ല.
ഞാൻ ഒന്നുകൂടി അവനിലേക്ക് ചേര്ന്നുകിടന്നു. എന്റെ കൈവിരൽകൊണ്ടു കഴുത്തിൽ തലോടി.
നബീൽ : നമ്മൾ വിചാരിച്ച പോലെ തന്നെ നടന്നു. പോലീസ് നിന്റെ മൊബൈൽ കേന്ദ്രികരിച്ചു അന്വേഷിച്ചു, നമ്മൾ തമ്മിലുള്ള ബന്ധം കണ്ടുപിടിച്ചു. നീ എന്റെ കൂടെ ഒളിചോടി വന്നതാണെന്ന് പൊലീസിന് മനസിലായി. നിന്റെ ഇക്കാ നീയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നു പറഞ്ഞു. നിന്റെ ഉമ്മ നിന്നെ കണ്ടുപിടിക്കാൻ വേണ്ടി കോടതിയിൽ ഹേബിയസ് കോർപസ് കേസ് കൊടുത്തിട്ടുണ്ട്. എത്രയും പെട്ടന്ന് തന്നെ അവർ നിന്നെ കണ്ടുപിടിച്ചു കോടതിയിൽ ഹാജരാക്കും.
ഇതെല്ലാം കേട്ട് ഞാൻ ആ നെഞ്ചിലേക്ക് തല ചായ്ച്ചു.
ഞാൻ : എന്റെ കുട്ടികളുടെ വിവരം ??
നബീൽ : ഇക്കാടെ വീട്ടിൽ തന്നെ, കുട്ടികളെ അവർ നിന്റെ വീട്ടുകാർക്ക് വിട്ടുകൊടുത്തിട്ടില്ല.
ഞാൻ : ഇനിയെന്താ നമ്മൾ ചെയ്യാ?
നബീൽ : നമ്മുക്ക് ഇന്ന് രാത്രി ഒരു മൂന്ന് നാലു മണിയാകുമ്പോളേക്കും ഇവിടുന്നു ഇറങ്ങാം. എന്നിട്ട് തത്കാലത്തിനു ഒരു മുറികണ്ടുപിടിച്ചിട്ടുണ്ട് അവിടെ പോകാം. രണ്ടു ദിവസം കൂടി അവിടെ തങ്ങാം. പിന്നെ നമ്മൾ ഒരുമിച്ചു നാട്ടിൽ പോകും എന്നിട്ട് നിന്നെ കോടതിയിൽ ഹാജരാകാം. നീ അവിടെ സ്വന്തം ഇഷ്ടത്തിന് ഇറങ്ങി വന്നതാണെന്ന് പറഞ്ഞാമതി. നമ്മുക്ക് ഒരു വക്കീലിനെ ഏർപ്പാടാക്കാൻ വിഷ്ണുവിന് വിളിച്ച് പറയാം.
ഞാൻ : എനിക്ക് നാട്ടിലേക്കു പോകാൻ പേടിയാകുന്നുണ്ട്.
നബീൽ : നാട്ടിൽ പോയാൽ കാര്യങ്ങൾ ഒക്കെ എങ്ങനെ ആയി തീരും എന്ന് എനിക്കറിയില്ല. പക്ഷെ ഇപ്പൊ നമ്മൾ നാടുവിട്ടു എവിടെ പോയിട്ടും കാര്യമില്ല. എപ്പോഴും ഈ കഷ്ടപ്പാടും ദുരിതവും നമ്മുടെ കൂടെയുണ്ടാകും, കൂട്ടുകാരെ ബുധിമുട്ടിക്കുന്നതിൽ ഒരു പരിധിയില്ലേ. അതുകൊണ്ട് നമ്മൾ പോണം. നീ എപ്പോഴും എന്റെ കൂടെയെ ഒരു ജീവിതമുള്ളു എന്ന് ഉറച്ചു നിന്നാൽ മതി.