തന്റെ ജനനം 1983 ഡിസംബർ 28 നും.
ഉമ്മ ഒരിക്കലും ഇന്തോനേഷ്യയിൽ പോയിട്ടുമില്ല!!!
അപ്പോ ഞാനെങ്ങനെയുണ്ടായി?
അവൾക്ക് ബോധക്ഷയം സംഭവിക്കുന്നത് പോലെ തോന്നി.
ഉമ്മാടെങ്ങനെയിത് ചോദിക്കും?
ചോദിക്കുക തന്നെ..ആരാണെന്റെ ഉപ്പ?
എന്റെ ഉപ്പ ആരായാലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ?
താൻ പിഴച്ചു പെറ്റ സന്തതിയാണെന്നോർത്ത് ഉള്ളിൽ ചൂട് കയറി അവൾ ഉമ്മയുടെ അടുത്തെത്തി.
“ഉമ്മാ ആരാണെന്റെ ഉപ്പ?”
ആ ചോദ്യം കേട്ട് ഉമ്മ ഞെട്ടിത്തരിച്ചു
“എന്താപ്പൊ ഇങ്ങനൊരു സശയം?”
“ഉപ്പ നാട്ടിലില്ലാണ്ട് ഞാനെങ്ങനെ ഉണ്ടായി?”
അവൾ പാസ്പോർട്ട് ഉമ്മക്ക് നേരെ നീട്ടി ഉമ്മയെ അടിമുടി നോക്കി അട്ടഹസിച്ചു.
ഉമ്മയൊരു നാട്ടിൻ പുറത്തുകാരി പൊട്ടിപ്പെണ്ണാണെന്ന് ശരിക്കറിയാവുന്ന ഷജ്ന ഉമ്മയ്ക്കരികിലിരുന്ന് തെളിവ് നിരത്തി വിശദീകരിച്ചു കൊടുത്തു.
കുറച്ച് സമയമെടുത്തു സുഹറയ്ക്ക് അത് മനസ്സിലാക്കിക്കൊടുക്കാൻ.
എല്ലാം തന്റെ മോൾ അറിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കിയ സുഹറയ്ക്ക് അടിവയറ്റിൽ നിന്ന് തലയിലേക്കൊരു തീ പാറി അത് മാത്രമേ സുഹറയ്ക്ക് ഓർമ്മയുള്ളൂ.
ഉമ്മാ…ഉമ്മായെന്നുള്ള മോളുടെ കരച്ചിൽ കേട്ടാണ് സുഹറ കണ്ണു തുറന്നത്.
മകൾ തന്റെ മുഖത്ത് വെള്ളം കോരിയൊഴിച്ചിരിക്കുന്നു.
മുഖവും തലമുടിയും നനഞ്ഞിരിക്കുന്നു.
തറയിൽ വീണത് കൊണ്ട് ഇടുപ്പിലും തലയിലും അസഹ്യമായ വേദന.
അവൾ തന്റെ നൈറ്റി ശരിയാക്കി എണീറ്റ് കൈ തലയിൽ വെച്ച് ഷജ്നയോട് കെഞ്ചി.
ഉപ്പയാരാണെന്ന് ചോദിക്കരുത് മോളേ…
മനഃപ്പൂർവ്വമല്ല… അവനെന്നെ ബലമായി…
“സുഹറയ്ക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല…”
“ഇല്ല ഞാൻ ചോദിക്കുന്നില്ല ഉമ്മ വന്ന് കിടക്ക്”
ഉമ്മയ്ക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായി എന്നത് ശരി തന്നെ, പക്ഷേ ആരാണെന്ന് പറയുന്നില്ല…എന്തായിരിക്കും കാരണം?
എന്തായാലും ഉമ്മ തെറ്റുകാരിയല്ലെന്നറിഞ്ഞപ്പോൾ പകുതി ആശ്വാസമായി അവൾക്ക്.