ഇതും പറഞ്ഞ് ഇല്ലത്തെ തോഴി ചിരുത ഒന്ന് ദ്വയാർഥത്തിൽ നിതംബങ്ങൾ തലതല്ലിയാട്ടി കടന്ന് പോയി.
‘പാവങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലെ ആകെയുള്ള നേരമ്പോക്കായിരിക്കും ദേവിക കണ്ടത് ‘
ദേവികയുടെ അന്നത്തെ വിവരണവും പുസ്തത്തിലെ അറിവുകളും ഇതൊക്കെ ഒരു നേരമ്പോക്ക് മാത്രമായി കാണാനുള്ള മാനസികാവസ്ഥയിലേക്ക് അവളെ വളർത്തിക്കഴിഞ്ഞിരുന്നു.
നിസ്ക്കാരവും നോമ്പും നോക്കി പടച്ചോനെപ്പേടിച്ച് ജീവിച്ച താത്തക്കുട്ടിയിൽ ഉണ്ടായ മാറ്റം മനസ്സിലാക്കിയ ഒരേയൊരാൾ ദേവികയാണ്.
അതവൾ ഷജ്നയുടെ മുഖത്ത് നോക്കി പറഞ്ഞില്ലെന്ന് മാത്രം!
തന്റെ കൂട്ടുകാരിക്ക് ജാള്യതയുണ്ടാവരുതല്ലോന്നോർത്താണ് തമ്പുരാട്ടിക്കുട്ടിയത് പറയാതിരുന്നത്.
ഷജ്ന വാനമ്പാടിയെപ്പോലെ ഒഴുകിനീങ്ങുകയായിരുന്നു.
ഇരു കൈകൾ കൊണ്ടും ഷാളിൽ പല വിദ്യകളും കാണിച്ച് തലേന്ന് രാത്രി പെയ്ത മഴയിൽ കുളിച്ച തുമ്പപ്പൂക്കളും തൊട്ടാവാടികളും നിറഞ്ഞ തൊടിയിലൂടെ അവൾ കൊലുസ്സ് കിലുക്കി ചുവടുകൾ വെച്ചു.
ദേവികയുടെ കാത്തിരിപ്പിന് വിരാമമിട്ട് ഷജ്നാമെഹ്റിൻ നാലുകെട്ടിന്റെ പടിപ്പുരവാതിൽ കടന്ന് അകത്തേക്ക് കാലെടുത്ത് വെച്ചതും ദേവികത്തമ്പുരാട്ടി ഒരു കുസൃതിക്കാറ്റായ് ഓടി വന്ന് അവളെ പൂമുഖത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
“മോള് വരൂംന്നും പറഞ്ഞ് കാത്തിക്ക്യായ്രുന്നു ന്റെ കുട്ടി ഇപ്പളാ ഒന്ന് ചിരിച്ച് കണ്ടേ മോള് അകത്തോട്ട് ചെല്ല്’
ഇതും പറഞ്ഞ് സാവിത്രിത്തമ്പുരാട്ടി മോര് മുറിയിൽ കയറി കലത്തിൽനിന്നും മോരെടുത്ത് സംഭാരമുണ്ടാക്കി ദേവികയുടെ അറയിൽ ചെന്ന് അവളെ നിർബ്ബന്ധിച്ച് കുടിപ്പിച്ചു.
“ഓ കൂട്ടുകാരികൾക്ക് കതകടച്ച് കിന്നാരം പറയാനുണ്ടവൂല്ലേ ഞാനങ്ങ് പോയേക്കാവേ”
കുറച്ച് നേരം വീട്ടിലെ സുഖാന്വേഷണങ്ങൾ നടത്തിയ സാവിത്രി ഇതും പറഞ്ഞ് ഇളകിത്തെറിച്ച് പുറത്ത് പോയി.
ദേവിക കതകടച്ച് സ്ഥിരം കഥയിലേക്ക് കടക്കുന്നതിന് മുൻപ് ആദ്യം കൂട്ടുകാരിക്ക് കൊടുത്ത വാക്ക് പാലിക്കാനായി അലമാരിക്ക് പിറകിലെ ചെറിയ വിടവിൽ നിന്നും പുസ്തകം പുറത്തെടുത്ത് കൂട്ടുകാരിയോട് ചേർന്നിരുന്ന് തുറന്നു.
ഷജ്ന ഓരോ പേജും സസൂക്ഷ്മം നിരീക്ഷിക്കുന്നത് ദേവിക നോക്കിക്കണ്ടു.
ഷജ്നയിലുണ്ടായ ഭാവമാറ്റങ്ങൾ ദേവിക തിരിച്ചറിയുകയായിരുന്നു.