തങ്ങളുടെ സൗന്ദര്യത്തിൽ ഇരുവരും തെല്ല് പോലും അഹങ്കരിച്ചിട്ടില്ല.
ആ നിഷകളങ്കതയാണ് അവരെ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.
ചിരിച്ച മുഖത്തോടെയല്ലാതെ ഷജ്നാദേവിമാരെ കാണാൻ പ്രയാസമാണ്.
പിറ്റേന്ന് സ്കൂളിൽ പോകാൻ തൊടിയിൽ കാത്തു നിന്ന ദേവിക ഷജ്ന വൈകിയതിൽ പരിഭവപ്പെട്ടു.
“എന്തുപറ്റി ന്റെ തമ്പുരാട്ടിക്കുട്ടിക്ക്?
“ഒരു കാര്യം പറയാന്ണ്ടാർന്നു പക്ഷേ അതിപ്പോ പറയാൻ നിന്നാൽ ക്ലാസിലെത്താൻ വൈകും പെട്ടെന്ന് നടക്കെന്റുമ്മച്ചിക്കുട്ട്യേ”
ഇതും പറഞ്ഞ് ദേവികത്തമ്പുരാട്ടി വെള്ള ടോപ്പും കരിംനീല പാവാടയും പാറിപ്പറത്തി ഏന്തി വലിഞ്ഞ് നടന്നു. നടക്കുമ്പോൾ കറുത്ത ബാഗിൽ നിന്ന് ഇൻസ്ട്രുമെന്റ് ബോക്സിന്റെയും ചെരുപ്പടിയുടെയും താളം ആസ്വദിച്ച് ഷജ്ന കൂട്ടുകാരിക്കൊപ്പം പെട്ടെന്ന് സ്കൂളിലെത്തി.
“ഇന്നലെ രാത്രി ഇല്ലത്തൊരു സംഭവണ്ടായി രണ്ട് പെണ്ണുങ്ങള് തമ്മില്ള്ളൊര് ഇത്”
നടക്കുന്നതിനിടയിൽ കിതച്ച് കൊണ്ടിത് പറയുമ്പോൾ ദേവികയ്ക്ക് വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
“ഇന്നാ പറയ്ന്റെ തമ്പുരാട്ട്യേ”
“അത് ഇന്റർവെല്ലിന് പറയാം”
സ്കൂളിലെത്തുമ്പോൾ ബെല്ലടിച്ചിരുന്നു.
ടീച്ചർ ക്ലാസിലെത്തുന്നതിന് മുൻപ് രണ്ടുപേരും കരിങ്കൽചുവരുകൾക്കുള്ളിൽ കയറിപ്പറ്റി ഇരിപ്പുറച്ചു.
രണ്ടുപേരും കിതയ്ക്കുന്നുണ്ടായിരുന്നു.
ടീച്ചർ ക്ലാസെടുകുമ്പോഴും ദേവികയ്ക്കെന്താവും പറയാനുണ്ടാവുക എന്നോർത്ത് ഷജ്നയ്ക്ക് ഇന്റർവെല്ലിനായുള്ള കൊതിയേറി.
ബെല്ലടിച്ചപ്പോൾ ഷജ്നാദേവിമാർ പുറത്ത് പോയില്ല.
രാത്രിയിലെ സംഭവം പറയാനായി ഷജ്ന ദേവികയെ ബെഞ്ചിൽ പിടിച്ചിരുത്തി.
“ഞാൻ പറയാറില്ലേ.. ഇന്നലെ രാത്രിയും കിടക്കാൻ നേരം തോഴിമാർ രണ്ടു പേരും കിടക്കുന്ന പിന്നാമ്പുറത്തെ മുറിയിൽ നിന്നും നിന്ന് വെളിച്ചം കണ്ടു”
“എന്നിട്ട്?
ദേവിക തുടർന്നു…
എന്നും രാത്രി വൈകിയാണ് അവിടെ ലൈറ്റണക്കാറ്.
എന്താണവിടെ പരിപാടിയെന്ന് ഒന്നു ഒളിഞ്ഞ്‌നോക്കണമെന്ന് ഒരുപാട് നാളായി വിചാരിക്കുന്നു.
രാത്രിയിൽ പുറത്തിറങ്ങാനുള്ള ഭയം മൂലം ഞാൻ അതിൽ നിന്നും പിന്തിരിഞ്ഞു.
ഇന്നലെ എന്തും വരട്ടെയെന്ന് കരുതി ഒച്ചയുണ്ടാക്കാതെ മുറിയിൽ നിന്നും പുറത്തിറങ്ങി മനസ്സിൽ നിന്നും ഭയമകറ്റാൻ അഥർവമന്ത്രങ്ങളുരുവിട്ട് (ഓം അഭയം മിത്രാദഭയമമമിത്രാദ് അഭയം ഞ്ജതാദഭയം പരോക്ഷത്.