ശക്തനായ ബിസിനസുകാരനും പൊതുപ്രവർത്തകനുമാണ് കൃഷ്ണകുമാർ.അഞ്ജലിയും രാജീവും കിന്‌റർഗാർട്ടനിൽ ഒരുമിച്ചായിരുന്നു പഠനം. എന്നാൽ പിന്നീട് രാജീവ് അവളെ കണ്ടിട്ടില്ല. ഇത്ര ചെറുപ്പത്തിൽ ഒരു കല്യാണത്തിനു രാജീവിനു താൽപര്യം പോരായിരുന്നു.
അച്ഛാ, എനിക്ക് 21 വയസല്ലേ ഉള്ളൂ, ഒരു 7 വർഷം കൂടി കഴിഞ്ഞിട്ടു പോരെ കല്യാണം രാജീവ് അന്ധാളിപ്പോടെ പറഞ്ഞു.ഹരിമേനോൻ പത്രത്തിലേക്കു മുഖം പൂഴ്ത്തി. അച്ഛമമ്മയാണ് പിന്നെ സംസാരിച്ചത്.
എടാ ചെക്കാ, നിന്‌റെ മുത്തച്ഛൻ എന്നെ കെട്ടുമ്പോൾ അദ്ദേഹ്തിനു 19 വയസാ പ്രായം, പിന്നെന്താ നിനക്ക് ഇപ്പോൾ കെട്ടിയാല്?’ അവർ ചോദിച്ചു
ആ അത് അന്ന്, ഇപ്പോളായിരുന്നെങ്കിൽ കേസായേനെ രാജീവ് കളിപറഞ്ഞു.
എടാ നിന്‌റെ അമ്മ മരിച്ചിട്ട് , നമ്മൾ മൂന്നു പേർ മാത്രല്ലേടാ, എത്ര കാലമായടാ തറവാട് ഇങ്ങനെ , ഉറങ്ങിക്കിടക്കുന്നു’ ഹരികുമാരമേനോൻ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.
രാജീവിനു വിഷമമായി. അവന്‌റെ പ്രിയപ്പെട്ട അച്ഛനല്ലേ, ഭാര്യ മരിച്ചതിനു ശേഷം നാ്ട്ടാരു മൊത്തം പറഞ്ഞിട്ടും വീണ്ടുമൊരു വിവാഹം കഴിക്കാതിരുന്ന അച്ഛൻ, ഊണിലും ഉറ്ക്കത്തിലും അവന്‌റെ കാര്യം മാത്രം ആലോചിക്കുന്ന അച്ഛൻ. അച്ചന്‌റെ കണ്ണൊന്ു നനഞ്ഞാൽ , തൊണ്ടയിടറിയാൽ രാജീവ് സഹിക്കുമോ?
രാജീവ് പയ്യെ കൈപ്പത്തി അച്ഛന്‌റെ കൈയിലമർത്തി, അ്ച്ചനു സന്തോഷമാകുമെങ്കിൽ ഈ രാജീവ് എന്തും ചൈയ്യും, വാക്കു പറഞ്ഞോളൂ അവൻ പറഞ്ഞു.നിശബ്ധനായി ഹരിമേനോൻ എഴുന്നേറ്റു , കൈകഴുകി, എന്നിട്ട് രാജീവിന്‌റെ കവിളിൽ മുഖം ചേർത്ത് ഉമ്മ വച്ചു.’അപ്പൂ, അച്ഛന്‌റെ പൊന്നുമോനല്ലേടാ നീ?’ അയാൾ ആനന്ദക്കണ്ണീരോടെ പറഞ്ഞു
‘എന്‌റെ രാമാ’ കൈകൾ കൂട്ടി തൊഴുതുകൊണ്ട് അച്ഛമ്മ ഈശ്രനെ വിളിച്ചു.മകനും കൊ്ച്ചുമകനും തമ്മിലുള്ള സ്‌നേഹം ആ വൃദ്ധയുടെ മനസുനിറച്ചു.
ഭക്ഷണം കഴിച്ച ശേഷം രാജീവ് കുറച്ചു നേരം തൊടിയിലെ പൂക്കളെ നോക്കി നിന്നു, ‘അഞ്ജന’ അവന്‌റെ മനസ് മന്ത്രിച്ചു. ഓർമകളിലെവിടെയോ നഷ്ടപ്പെട്ട അവളുടെ മുഖം ഒന്ന് ഓർത്തെടുക്കാൻ അവൻ ശ്രമിച്ചെങ്കിലും പരാജയയമായിരുന്നു ഫലം.
രാജീവ് തന്‌റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ചെറുപ്പകാലത്തു തന്നെ അച്ചനു താൻ ഒരു വാക്കു കൊടുത്തിരുന്നു. തന്‌റെ വധുവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം അച്ഛനു മാത്രമാണെന്ന്.