എല്ലാ മാസത്തേയും റെസീപ്റ്റോ മറ്റോ ഇരിപ്പുണ്ടോ ..ബാങ്ക് സ്റ്റേറ്റ് മെന്റുമായി ഒത്തു നോക്കാനെന്നു പറ…തത്കാലം അവരെ ഇതൊന്നും അറിയിക്കേണ്ട “
ഷീല മൊബൈലെടുത്തു വീട്ടിലേക്കു വിളിച്ചു . തമ്പി അവളോട് സ്പീക്കറിലിടാൻ പറഞ്ഞു
” അമ്മെ ……ജോമോൻ അയച്ചിരുന്ന മണിയോര്ഡറിന്റെയോ മറ്റോ കടലാസ്സ് വല്ലതുമുണ്ടോ ?…’
“അത് മോളെ നോക്കണം”
തമ്പി അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി
” ചേച്ചി …ഞാൻ ജോമോന്റെ ഓഫീസിലെ ആളാണ്…ജോമോൻ അയക്കുന്ന എല്ലാ മാസത്തേയും ബാങ്ക് ഡീറ്റൈൽസോ മറ്റോ കാണുമോ ? എല്ലാ മാസത്തേയും വേണം “
” അയ്യോ സാറെ …അവനങ്ങനെ എല്ലാ മാസവും പൈസ അയക്കാറില്ല ….പിള്ളേരുടെ പഠിതതോം ഒക്കെയുള്ളത് കൊണ്ട് ഞങ്ങള് ചോദിക്കാരും ഇല്ല …മൂന്നോ നാലോ മാസം കൂടുമ്പോ പത്തോ രണ്ടായിരമോ അയക്കും ..അതും പോസ്റ്റ് ഓഫീസ് വഴിയാ ..ഞങ്ങക്ക് ബാങ്ക് അക്കൗണ്ട് ഒന്നുമില്ല “
” എങ്കില്‍ ശെരി …” തമ്പി ഫോണ്‍ കട്ട് ചെയ്തു
ഷീല വീണ്ടും പൊട്ടി കരയാൻ തുടങ്ങി
“ദേ !! നോക്ക് …ഈ കരച്ചിലും കൊണ്ട് നീ ആശുപത്രിയിലേക്ക് വരണ്ട ….മാത്തുക്കുട്ടി ബൈക്കെന്നു വീണതാണെന്നു നിന്നോട് സൂസന്ന പറഞ്ഞില്ലേ …എന്നാലും അവരെ കൂടി കരഞ്ഞു വിഷമിപ്പിക്കരുത്
ഷീല കരച്ചിലൊതുക്കി.
ആശുപത്രിയില്‍ ചെന്നപ്പോള്‍ അന്നമ്മയെം മത്തുക്കുട്ടിയേം കണ്ടു സംസാരിച്ചപ്പോള്‍ ഷീലയ്ക്ക് പാതി ആശ്വാസമായി
‘എങ്ങനെ ഉണ്ടെടാവേ …വേദനയൊക്കെ കുറഞ്ഞോ ?”
” കുഴപ്പമില്ലച്ചയാ ” മാത്തുക്കുട്ടി ചിരിച്ചു
” നീ എന്നാത്തിനാ ബൈക്കൊക്കെ ഓടിക്കാന്‍ പോയെ …ഞാന്‍ പറഞ്ഞതല്ലേ എലമ്മേടെ അടുത്ത് പോയാല്‍ ജീപ്പിന്റെ താക്കോല് തരൂന്ന് ………ഹ്മ്മം ….ഇന്ന് പ്ലാസ്റ്റര്‍ ഇടൂന്ന് ഡോകടര്‍ പറഞ്ഞു …നീരൊക്കെ കുറഞ്ഞത് കൊണ്ട് …നാലാം പൊക്കം വീട്ടില്‍ പോകാം ..പിന്നെ ഒരാഴ്ച കഴിഞ്ഞു വന്നാ മതി …ആ ഒരാഴ്ച നീ ഷീലെടെ കൂടെ ഇവിടെ നിക്ക് …..ചെക്കപ്പും കഴിഞ്ഞു തോട്ടത്തിലേക്ക് വന്നാ മതി …ഇന്നല്പം ജോലിയുണ്ടിവിടെ …നാളെ ഞാന്‍ തോട്ടത്തിലേക്ക് തിരിച്ചു പോകും …ലോഡോക്കെ ഗ്രേസിയെ എപ്പിചിട്ടാ വന്നെ …എടി അന്നമ്മേ …..നീ വരുന്നുണ്ടോ ……ഷീല ഇവിടെ നിന്നാ മതിയോ ?”
” അയ്യോ അച്ചായ ……. ബാത്രൂമിലും ഒക്കെ പോണേല്‍ കഷ്ടപ്പാടാ …ഞാനുണ്ടെലെ നടക്കൂ …….അച്ചായന്‍ പോയിട്ട് വാ ‘ അന്നമ്മ
” എങ്കി മോളെ ..നീ ഇറങ്ങുന്നുണ്ടോ ……..എനിക്ക് ഒന്ന് രണ്ടു പേരെ കാണാനുണ്ട് ……..വൈകിട്ട് ഞാന്‍ മൈക്കിളിന്റെ അടുത്തേക്ക് വന്നേക്കാം ‘