രൗദ്രഭാവം പൂണ്ട് അലറിപൊങ്ങുന്ന തിരയുടെ അടിയിലൂടെ ഞാൻ ഊളയിട്ട് മുന്നോട്ട് നീങ്ങി. കുറച്ച് മുന്നോട്ട് നീങ്ങിയപ്പോൾ ആഴമേറിയ കടലിന്റെ അഗാതതയിലേക്ക് താഴ്ന്ന് നീന്തി. ചെറിയ പവിഴപുറ്റുകളിൽ കൊച്ചുമിനുകൾ തത്തി കളിക്കുന്നു. ഇപ്പോൾ കടലിന്റെ ഒരു ചെറു മൂളൽ മാത്രം ചെവിയിൽ മുഴങ്ങുന്നു. ഓക്‌സിജൻ സിലിണ്ടറിൽ നിന്ന് വായുവെടുത്ത് പതുക്കെ മനസ്സിനെ ഏകാഗ്രമാക്കി.
മനസ്സിലേക്ക് കേസിന്റെ പൂർണ്ണരൂപം കൊണ്ടുവന്നു. മുന്നോട്ട് പോകാൻ ഒരു കച്ചിത്തുരുമ്പു പോലുമില്ല. പക്ഷെ കണ്ടെത്തിയേ മതിയാകു. ഇത്തരം സംഭവങ്ങളുടെ പരിണിത ഫലമായി സ്ത്രീ സമൂഹം ഒന്നടങ്കം ഭയപ്പെട്ടു തുടങ്ങിരിക്കുന്നു. എവിടുന്ന് തുടങ്ങും ???.
ജോമോൻ ലോപ്പസ്, അദ്ദേഹമാണല്ലോ ഹൈദരാബാദിൽ കൊല ചെയ്യപ്പെട്ട ഷഹാന ഷാജഹാനെ കുറിച്ചുള്ള തെളിവുകൾ ലോകത്തിന് മുന്നിൽ എത്തിച്ചത്. അതിന് പിന്നീടുള്ള വിവരങ്ങൾ അറിയണം.
രണ്ടാമതായി കാണാതെയായി എന്ന് പറയപ്പെടുന്ന ലക്ഷ്മി പിള്ളയുടെ പിതാവ് വിജയൻ പിള്ളയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണം.
മൂന്നാമതായി മിനിഞ്ഞാന്ന് ഷേർളി മേഡത്തിന്റെ വസതിയുലുണ്ടായ ആക്രമണത്തിൽ തങ്ങളുടെ പിടിയിലായ കിങ്കരന്റെ മൊഴിയെടുക്കണം.
നാലാമതായി, ഫോറന്സിക്ക് നടപടികൾ നടത്തിയ ടീമുമായി സംസാരിക്കണം. ഓഫീഷ്യലി അവർ എത്രത്തോളം ഈ കേസിനെ കുറിച്ച് ഡിപ്പാർട്ട്മെന്റിൽ അല്ലാത്ത എന്നോട് സഹകരിക്കുമെന്ന് കണ്ടറിയണം.
രാഹുൽ ഈശ്വറിന് ഈ കേസുമായി ബന്ധമുണ്ടോ എന്നുറപ്പിക്കണം. മന്ത്രി പുത്രനായതിനായതിനാലും, സ്വദവെ തല തെറിച്ച ഈ പയ്യനെ വച്ച് അധികാര കച്ചവടത്തിന്റെ പുതിയ തന്ത്രത്തിനായി മനപ്പൂർവ്വം കേസ്സിലേക്ക് രാഹുൽ ഈശ്വറിനെ ഫ്രെയിം ചെയ്തതാകുമോ