“ഇവിടെ അടുത്ത് തന്നെ ഓട്ടോ ഓടിക്കുന്ന ഒരു പയ്യനുണ്ട്. വിശ്വസ്തനാ.. സുനിൽ എന്നാ പേര്. അവന്റെ അപ്പനും അമ്മയും ഇവിടെ പണിക്കാരായിരുന്നു. അവൻ കുറെ പഠിച്ചതാ…പ്രീ ഡിഗ്രി ഒക്കെ കഴിഞ്ഞതാ. പിന്നേം പഠിക്കാൻ അവനു താല്പര്യം ഉണ്ടായതാ; അപ്പോഴാ അവന്റെ അപ്പന് സുഖമില്ലാതായതു. ഇപ്പോൾ കിടപ്പാ. അമ്മ അയാളേം നോക്കി വീട്ടിലിരുപ്പായത്തോടു കൂടി അവനു പണി ചെയ്യാൻ ഇറങ്ങേേണ്ടി വന്നു.
ചേച്ചി തല കുലുക്കി കേട്ട് കൊണ്ടിരുന്നു. ഓരോ തല കുലുക്കലിനൊപ്പം ചേച്ചിയുടെ ജിമിക്കികൾ(കുട പോലത്തെ ഒരു തരം കമ്മൽ) കിടന്നു ഇളകുന്നുണ്ടായിരുന്നു.
ഇത്ത തുടർന്നു – ഇത്രയും പഠിച്ചവനെക്കൊണ്ടൊക്കെ എങ്ങേനെയാ പറമ്പിൽ പണി എടുപ്പിക്കുക എന്ന് പറഞ്ഞു ഇക്ക മേടിച്ചിട്ടു കൊടുത്തതാ അവനു ഓട്ടോ. ഇതാവുമ്പോ അവന്റെ പഠിപ്പും നടക്കും വീട്ടിലെ ചിലവും നടക്കും. ഡിഗ്രി പ്രൈവറ്റ് ആയിട്ട് ചെയ്യുന്നുണ്ടേ…ഞങ്ങേൾക്ക് വളരെ ഉപകാരം ചെതിരുന്ന വീട്ടുകാരാ…
അങ്ങേനെ സുനിലിന്റെ വിശേഷവും പറഞ്ഞിരിക്കുന്നതിനിടയിൽത്തന്നെ പടിക്കൽ ഓട്ടോ വന്നു.അത് മുറ്റത്തു കൂടി പോർച്ചിൽ വന്നു നിന്നു.
അള്ള… ഇവാൻ ഇത്ര പെട്ടന്നിങ്ങേത്യോ. വാ മോളെ…
അതും പറഞ്ഞു കൊണ്ട് ഇത്ത വേഗം ഓട്ടോക്കാടിതെക്ക് വന്നു. അവൻ ഓട്ടോയിൽ നിന്നുമിറങ്ങി. ചേച്ചി അവനെ സാകൂതം നോക്കി. അധികം വണ്ണമില്ലെങ്കിലും അരോഗദൃഢഗാത്രനാണ്. കട്ടി മീശ. ശരിക്കു പറഞ്ഞാൽ നരെയ്‌നെപ്പോലെ (നരെയ്‌നെ ഓർമയില്ലേ..അച്ചുവിന്റെ അമ്മ സിനിമയിലൂടെ വന്ന…ആ അതു തന്നെ. അവൻ ചങ്ങാതി പൂച്ച എന്ന സിനിമയിൽ മീശ വച്ച് വന്നില്ലേ… ഡിറ്റോ ആ രൂപം)
എടാ സുനിലേ…ഇത്ത തുടർന്നു
നീയെങ്ങനാടാ ഇത്രയും പെട്ടന്നിങ്ങോട്ടെത്തിയത് ?
ഞാൻ നമ്മുടെ രാഘവ കണിയാനില്ലേ…അയാളെയും കൊണ്ട് ഒരു ഓട്ടം പോയി വരുന്ന വഴിയാ… അപ്പോഴാ രാഘവേട്ടനെക്കണ്ടത് .
എടാ ഈ ചേച്ചിയുടെ വീട് എറണാകുളത്താ. ഇവർക്ക് ഇന്ന് തന്നെ അത്യാവശ്യമായി വീടെത്തണം. നിനക്ക് ഇവരെ ഒന്ന് സഹായിക്കാൻ പറ്റുമോ?
അങ്ങനെ ഇത്തയുടെ ആവശ്യം പരിഗണിച്ചു മനസ്സില്ല മനസ്സോടെയാണെങ്കിലും ഹൈമചേച്ചിയെ ഇരിഞ്ഞാലക്കുടക്കോ ചാലക്കുടിക്കോ ആക്കിക്കൊടുക്കാമെന്നു സുനിൽ സമ്മതിച്ചു.