ഉണ്ട്
എങ്കിൽ അവിടേക്കു ഒന്ന് വൈകുമെന്ന് വിളിച്ചു പറഞ്ഞു കൂടെ..?
വീട്ടിൽ ഇപ്പോൾ ആരും ഇല്ല. കുട്ടികൾ സ്കൂളിൽ പോയി.
ഭർത്താവു നാട്ടിൽ ഇല്ലേ?
ഉണ്ട്..
എന്താണ് പണി?
ആൾ ഒരു കോളേജിൽ പഠിപ്പിക്കുകയാ.
അത് കേട്ടതോടെ അയാളുടെ മുഖത്തു അല്പം ബഹുമാനം വന്നത് പോലെ തോന്നി. അത് കണ്ടതോടെ ചേച്ചിക്ക് കുറച്ചു ധൈര്യമായി.
അയാൾ ചോദിച്ചു; അല്ലാ….അങ്ങനെയാണെങ്കിൽ പുള്ളിക്കാരൻ ജോലി ചെയ്യുന്ന സ്ഥലത്തു ഫോൺ ചെയ്തു പറയാൻ പറ്റില്ലേ?
ചേച്ചി : അതിനു ഇവിടെ അടുത്ത് ടെലിഫോൺ ബൂത്ത് വല്ലതും ഉണ്ടോ ?
അ- ബൂത്ത് എന്തിനാണ്? ദാ ആ കാണുന്ന വല്യ വീടില്ല.. അത് ഗൾഫ് കാരൻ സുലൈമാൻ സാഹിബിന്റെ വീടാണ്. ധൈര്യമായി ഫോൺ ചെയ്യാം. സാഹിബിന്റെ ഭാര്യ സുഹ്‌റ താത്ത ഒരു നല്ല സ്ത്രീയാ…നിങ്ങളങ്ങോട്ടു ചെന്ന് സങ്കടം പറഞ്ഞാ അവര് വിളിച്ചു തരും മോളുടെ ഭർത്താവിനെ.
* * * * * *
എന്നാൽ സുഹറത്താത്ത അവരുടെ സങ്കടം കേട്ട് ഫോൺ വിളിക്കാൻ എടുത്തെങ്കിലും നടന്നില്ല. ഹർത്താലുകാർ ഫോണിന്റെ ലൈൻ മൊത്തം കട്ട് ചെയ്‌തിട്ടിരിക്കുകയായിരുന്നു.
ചേച്ചിക്ക് സങ്കടം കൂടി കരച്ചിലായി. സുഹ്രത്താതക്കും ഹൈമേച്ചിയുടെ കൂടെ വന്ന പ്രായമായ സ്ത്രീക്കും(അവരുടെ പേര് ചോദിയ്ക്കാൻ ഹൈമേച്ചി മറന്നു പോയി ) അത് കണ്ട് ഭയങ്കര സങ്കടമായി.
രണ്ടിലൊന്ന് തീരുമാനിച്ചിട്ടെന്നപോലെ ഇത്ത പറമ്പിൽ പണിയെടുക്കുകയായിരുന്ന വേലായുധനെ വിളിച്ചു. അവനോട് എന്തൊക്കെയോ പറഞ്ഞേൽപ്പിച്ചു. അയാൾ അപ്പോൾത്തന്നെ സൈക്കിൾ എടുത്ത് സ്പീഡിൽ എങ്ങോട്ടോ ഓടിച്ചു പോയി. എന്നിട്ട് ഇത്ത വന്നു ചേച്ചിയോട് പറഞ്ഞു