അവരുടെ കാലിന്നടിയിലും നിന്നും ഒരു ഭയത്തിന്റെ ഒരു തരിപ്പ് മെല്ലെ മെല്ലെ അരിച്ചു കയറാൻ തുടങ്ങി.”ദൈവമേ, ഞാൻ എപ്പോൾ വീട്ടില് ചെല്ലും? എനിക്കിവിടെ നിന്നും പോകാൻ പറ്റുമോ ?” തുടങ്ങിയ ചോദ്യങ്ങൾ അവർ മനസ്സില് ആവർത്തിച്ചു ചോദിച്ചു കൊണ്ടിടുന്നു. ബസിൽ കൂടെ ഉണ്ടായിരുന്ന സ്ത്രീകളോട് അവർ ചോദിച്ചപ്പോൾ ഇത് കൈപ്പമംഗലം എന്നാ സ്ഥലം ആണെന്നും അവരുടെ വീട് മതിലകത്താണെന്നും അവർ പറഞ്ഞു. അവർക്ക് നടന്നു പോയാലും വൈകുന്നേരം ആകുമ്പോഴേക്കും വീട് പറ്റാം.
ചേച്ചിയുടെ വിഷമം കണ്ടു കൂടെ യാത്ര ചെയ്തിരുന്ന പ്രായം ചെന്ന സ്ത്രീ സഹായിക്കാൻ തയ്യാറായി. അന്ന് പോകാൻ ബുദ്ധിമുട്ടാകുമെങ്കിൽ അവരുടെ വീട്ടിൽ ചേച്ചിക്ക് താമസിക്കാം; അവിടെ അവരും അവരുടെ മകളും മാത്രമാണ് താമസം എന്ന് പറഞ്ഞു. പക്ഷെ ചേച്ചിക്ക് അതിനു കഴിയില്ലല്ലോ. മക്കളാണെങ്കിൽ അഞ്ചു മണി ആകുമ്പോഴേക്കും വീട്ടിൽ വരും. അത് പിന്നെ എന്തെങ്കിലും ആകട്ടെ ഭർത്താവു വരുന്നത് വരെ അവർ അടുത്ത വീട്ടില് പോയി ഇരുന്നോളും. പക്ഷെ അതല്ലല്ലോ ഏറ്റവും വലിയ പ്രശ്നം; താൻ എവിടെയാണെന്ന് വീട്ടിലുള്ളവർക്കറിയില്ലല്ലോ…? അതു പറഞ്ഞപ്പോൾ അവർ അടുത്ത് കണ്ട പെട്ടി കടക്കാരനോട് ചേച്ചിയുടെ വിഷമ സ്ഥിതി പറഞ്ഞു വല്ല ടാക്സിയും ഓട്ടോയും കിട്ടുമോ എന്ന് അന്വേഷിച്ചു. കടക്കാരൻ ചേച്ചിയെ കൈ കാട്ടി വിളിച്ചു. ചേച്ചി കടക്ക് അടുത്തേക്ക് ചെന്നു. മെലിഞ്ഞുണങ്ങി മാമുക്കോയയെ പോലെ ഒരു മനുഷ്യൻ. ഒരു ബനിയനും ലുങ്കിയുമാണ് വേഷം. അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിനിടയിൽ അയാളുടെ വായിൽ നിന്നും വന്ന കള്ളിന്റെ മണം ചേച്ചിയിൽ അറപ്പുളവാക്കി. ഈ അലവലാതിയോടു കാര്യം കോഫിക്കൻ ചെന്ന പ്രായമായ സ്ത്രീയോട് ഹൈമേച്ചിക്കു നല്ല ദേഷ്യം തോന്നി. കടക്കാരൻ ചോദ്യം ചെയ്യൽ തുടർന്നു.
അല്ല..എറണാകുളത്തു എവിടെയാ വീടെന്നു പറഞ്ഞത്?
പനമ്പിള്ളി നഗർ
വീട്ടിൽ ഫോൺ ഉണ്ടോ?