ദിവ്യ നിന്നു. മം, എന്താ അവൾ അരിശത്തോടെ ചോദിച്ചു. പറയാൻ വച്ചതെല്ലാം തൊണ്ടക്കുഴിയിൽ കുടുങ്ങിക്കിടന്നു. സിനിമ പ്രേമിയായ ഉണ്ണിയേട്ടൻ രണ്ടും കല്പിച്ചു പറഞ്ഞൊപ്പിച്ചു.
ഐ ലവ് യു. ദിവ്യയുടെ ചുറ്റുമുള്ള വെളിച്ചം പൊടുന്നനെ കേട്ടു. കൂട്ടുകാരികൾ രണ്ടു വശത്തേക്കുമായി ഓടി. ഉണ്ണിയേട്ടന്റെ തുറിച്ച കണ്ണിൽ ഇരുട്ട് കയറി. കരഞ്ഞുകൊണ്ട് ദിവ്യ വീട്ടിലേക്കോടി. പുഴക്കടവിൽ ഉണ്ണിയേട്ടൻ-ദിവ്യ പ്രണയകഥകൾ പറന്നു നടന്നു.
ദിവ്യ സ്കൂളിൽ പോയില്ല. ഉണ്ണിയേട്ടൻ പണിക്കും പോയില്ല. എവിടേക്കെങ്കിലും ഒന്ന് മാറിനിക്കാൻ ഞങ്ങളും ഉണ്ണിയേട്ടന്റെ അമ്മയും ആവത് പറഞ്ഞുനോക്കി. ഉണ്ണിയേട്ടൻ എവിടേം പോയില്ല. അകലെ ദിവാകരേട്ടന്റെ തൊണ്ടുമലയും കുത്തിയുള്ള വരവ് കണ്ട് കൂടെയുണ്ടണ്ടായിരുന്ന പലരും ക മ്പികു ട്ടന്‍.നെ റ്റ് പിൻവാങ്ങി. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. ഉണ്ണിയേട്ടൻ പറഞ്ഞു. പുഴക്കരയെത്തുന്നതിനുമുന്പേ കൂട്ടുകാരൻ ദിവാകരേട്ടനോട് സംഭവം വിളിച്ചു പറഞ്ഞു. മുഴുവനാക്കുന്നതിനു മുന്നേ ദിവാകരേട്ടൻ പുഴയിലേക്ക് ചാടി. എല്ലാവരും ഓടി. ഉണ്ണിയേട്ടനും.
കരയിൽ കിടന്ന കവണം മടലെടുത്തു ഉണ്ണിയേട്ടന്റെ പുറകേയോടി പാതി ഉണ്ണിയേട്ടന്റെ നടുംപുറത്തും പാതി റോഡിലൂടെ അടിവീണു. സ്‌ഥാനം തെറ്റിയ അടിയിൽ ദിവാകരേട്ടൻ റോഡിൽ നെഞ്ചുമടിച്ചു വീണു. ഉണ്ണിയേട്ടൻ ഓടി വീട്ടിൽകേറി, ഉണ്ണിയേട്ടന്റമ്മ വാതിലടച്ചു കുറ്റിയിട്ടു. ദിവാകരേട്ടൻ വാതിൽ ചവിട്ടി പൊളിക്കാൻ നോക്കി. ജനൽ ചില്ല് ഇടിച്ചു പൊട്ടിച്ചു കൈത്തണ്ടയിലിരുവശവും ചില്ലു കഷ്ണം തുളഞ്ഞുകയറി. കൈയിട്ടു ഉണ്ണിയേട്ടന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ഉണ്ണിയേട്ടന്റെ കണ്ണുതുറിച്ചു. ചോര ചുമരിലൂടെ ഒഴുകി. പിന്നെ മണ്ണിലേക്കും.
ദിവാകരേട്ടൻ ബോധമറ്റു നിലത്തു വീണു.