ദിവാകരേട്ടന്റെ മോള് ദിവ്യ bY Praveen

Posted by

അടുത്തെമ്ബോൾ വനജേച്ചി ദിവസോം ചോദിക്കും. ടാ, ഉണ്ണീ എവിടെക്കാ, നിന്റമ്മക്ക് വായുഗുളിക വാങ്ങാൻ പോകാ? കൂട്ടാരന്റെ വീട്ടിപോണം, ദിവസോം ഉണ്ണിയേട്ടൻ പറയും. കൂടിനിന്നവരെല്ലാവരും ഒരുകളിയാക്കി ചിരിക്കും. എന്റെ വീട്ടിലേക്കാ വരവ്. വന്നാലൊന്നും പറയാനില്ലേലും ഉണ്ണിയേട്ടൻ ദിവസോം വരും. ‘അമ്മ ചായ ദിവസോം ഉണ്ടാക്കിക്കൊടുക്കും.

പുഴപ്പണിക്കുപോകുന്നവരിൽ നിന്നും ഉണ്ണിയേട്ടൻ ഉന്നത ജോലിക്കാരനാണ്. കല്പണിയാണ്. ഉണ്ണിയേട്ടൻ കുടുംബം നോക്കിയാ. ദിവസോം പണിക്കുപോകും.

പതിവ് പോലെ വീട്ടിൽ വന്ന ഉണ്ണിയേട്ടനോട് ഞാൻ പറഞ്ഞു, ഒരു സന്തോഷ വാർത്തയുണ്ട്. ദിവാകരേട്ടൻ വരാൻ രണ്ടു ദിവസമെടുക്കും. എവിടെപ്പോയി. ഉണ്ണിയേട്ടന്റെ കണ്ണ് ഒന്നൂടെ തുറിച്ചുവന്നു. ദാസൻ മുതലാളിക്ക് വേണ്ടി തൊണ്ട് കൊണ്ടുവരാൻ പോയേക്കാ. ദിവാകരേട്ടനില്ലാത്ത ആ രാത്രി. ഞങ്ങൾ സുരേന്ദ്രേട്ടന്റെ പൊളിഞ്ഞ പീടികത്തിണ്ണയിൽ ഒത്തുകൂടി.കാമുകന്മാരെല്ലാവരുമുണ്ട്. ഉണ്ണിയേട്ടന്റെ വക ഒരു കുപ്പി പൊട്ടി. പൂസായ ഉണ്ണിയേട്ടൻ തന്റെ ആത്മാർത്ഥ പ്രേമം എല്ലാവരോടും പറഞ്ഞു. പിന്നെ കരഞ്ഞു. എല്ലാവർക്കും വിഷമായി. വെകിളി സുരേഷ് മുന്നിട്ടിറങ്ങി പ്രഖ്യാപനം നടത്തി. നാളെമുതൽ നമ്മളാരും ദിവ്യേടെ വരവും കാത്തുനിൽക്കില്ല. ദിവ്യ ഇനി ഉണ്ണിയേട്ടനുള്ളതാണ് കുപ്പി വാറ്റി കുടിച്ചുകൊണ്ട് പറഞ്ഞു നിർത്തി. ഉണ്ണിയേട്ടന്റെ കണ്ണ് വീണ്ടുംതുറിച്ചു. എല്ലാവരും വാക്കു പാലിച്ചു. പിറ്റേ ദിവസം ദിവ്യയുടെ വരവും കാത്ത് ആരും നിന്നില്ല. വഞ്ചിയിൽ ചാരി ഉണ്ണിയേട്ടൻ മാത്രം. കൂട്ടുകാരികളോടൊത്ത് ദിവ്യ നടന്നു വരുന്നത് കണ്ട് ഉണ്ണിയേട്ടന്റെ കാലുകൾ വിറച്ചു. തൊണ്ടയിലെ വെള്ളം വറ്റി. പുഴക്കാറ്റേറ്റു ഉണ്ണിയേട്ടൻ കോരിത്തരിച്ചു. കണ്ണ് തുറിച്ചു.

ദിവ്യാ!!! വെപ്രാളത്തിൽ ഉദ്ദേശിച്ച മൃദുത്വം വിളിയിൽ വന്നില്ല. വിളി കട്ടിയായിപ്പോയി. ദിവ്യയും കൂട്ടുകാരികളും ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *