സിദ്ധാര്ഥന് ചാവികൊടുത്തുവിട്ട പാവയെപ്പോലെ അവിടെനിന്നും എഴുന്നേറ്റ് കാറിനടുത്തെക്ക് വന്നു ഡോര് തുറന്നു അതിനകത്തിരുന്നു….എല്ലാവരും കൈയ്യൊഴിഞ്ഞിട്ടും തെളിവുകള് നഷ്ട്ടപ്പെട്ടിട്ടും ഏതോ ഒരു ഉള്പ്രേരണപോലെ താന് ഇതിന്റെ പിന്നാലെ വിടാതെപിന്തുടര്ന്നുവന്നതിന്റെ കാരണങ്ങള് എന്താണെന്ന് മനസ്സിനു വ്യെക്തമായിത്തു
ടങ്ങി….’സിനിനാരായണന്’ എന്ന മുഴുവന് പേര് ഡയറിയില് എഴുതുമ്പോള് സിനിയെന്നുമാത്രം എഴുതിയത് ഓര്മ്മവന്നു..സഹജീവനായ ഒരു പെണ്കുട്ടിക്ക് നീതികിട്ടാന് വേണ്ടിയല്ല തനിക്കു നീതികിട്ടാന് വേണ്ടിയാണ് താന് ഈ കഷ്ടപ്പെടുന്നത് എന്ന് സിദ്ധാര്ഥന് മനസ്സിലാക്കുകയായിരുന്നു ..സിദ്ധാര്ഥന് തന്റെ പോക്കെറ്റില് കിടന്ന id കാര്ഡ് എടുത്തുവെറുതെ നോക്കി… അതിലെ ‘സിദ്ധാര്ഥ്നാരായണന്’ എന്ന പേര് തിളങ്ങിനില്ക്കുന്നതായി തോന്നിച്ചു…..
പലചരക്കുകടക്കാരനായിരുന്ന അച്ഛന് ജീവിച്ചിരുന്ന കാലമത്രയും എല്ലാമാസവും അഞ്ചാംതീയതി താന് നേരിട്ട് വലിയകടമാര്ക്കെറ്റില് ചെന്ന് സാധനങ്ങള് കയറ്റിയയച്ചാലെ ശരിയാവുള്ളൂ എന്നുപറഞ്ഞ് ചിലപ്പോഴൊക്കെ രണ്ടോനാലോ ദിവസങ്ങള് നീണ്ടുനില്ക്കുന്ന യാത്രപോയിരുന്നതും സിദ്ധാര്ഥന്റെ ഓര്മ്മയില് മിന്നിമറഞ്ഞു
ഡ്രൈവ്ചെയ്ത് തിരികെവന്നുകൊണ്
ടിരിക്കുമ്പോള് ഷാരോൺ മിഥുൻ ദേവരാജന് ഈ മൂന്ന് മുഖങ്ങള് കണ്ണില് നിറഞ്ഞുനില്ക്കുന്നുണ്ടായിരുന്നു.. ദൂരെയൊരുപെണ്കുട്ടിയെന്നത് മാറി സ്വന്തംകൂടെപ്പിറപ്പെന്നായപ്പോള് പകയോടെ തിളയ്ക്കുന്ന രക്തത്തില് നിയമത്തിന്റെ വഴിയെന്നചിന്ത ലവലേശം ഉണ്ടായിരുന്നില്ല….
അപ്പോള് തന്റെ കാറിനെ അതിവേഗം കടന്ന് പോയ സ്കോർപിയോയുടെ ഡ്രൈവിംഗ്സീറ്റി
ലിരുന്ന യുവതിയെ ഒരു മിന്നായം പോലെയാണ് സിദ്ധാര്ഥന് കണ്ടത്..
”അത് റീഗലല്ലേ?!!
അപ്പോൾ കൽക്കട്ടയിലേക്ക് പോയെന്നു രാമേട്ടൻ പറഞ്ഞതോ?!!
സിദ്ധാര്ഥന് ആ കാറിനെ ഫോളോചെയ്യാന് തുടങ്ങി… റീഗല് ഒരിക്കലും തന്നെചതിക്കില്ല
െന്ന് അപ്പോഴും സിദ്ധാര്ഥ് ഉറച്ചുവിശ്വസിച്ചു…റീഗലിന്റെ മുഖം ഓര്ക്കുമ്പോഴെല്ലാം അതിരില്ലാ പ്രണയത്തിൻ മേച്ചിൽപുറങ്ങളില് ഓടിനടന്നിരുന്ന കലാലയനാളുകളാണ് സിദ്ധാര്ഥന്റെ ഓര്മയില് വിടരുക …സിനിയാരെന്നറിഞ്ഞാല് റീഗല് തീര്ച്ചയായും തന്റെ കൂടെനില്ക്കുമെന്നു സിദ്ധാര്ഥനു ഉറപ്പുണ്ടായിരുന്നു..