ആദ്യം മുതൽ തന്നെ പോലീസ് ആ കേസിൽ കാണിച്ച അനാസ്ഥ എന്നെ അമ്പരപ്പിച്ചു. തെളിവുകളും സാക്ഷിമൊഴികളുമായി മൂന്നു ദിവസം പത്തനാപുരത്ത്. തിരികെയെത്തിയപ്
പോൾ എന്നെ കാത്തിരുന്നത് പിരിച്ചു വിടൽ നോട്ടീസായിരുന്നു.
ഡയറിക്കുള്ളിൽ പുറംലോകമറിയാത്ത ഒരുപാട് സത്യങ്ങുമായി സിനി വേദനിച്ച് പുഞ്ചിരിച്ചു മയങ്ങി കിടന്നു ..
——————–
മഴനോക്കിയിരുന്നപ്പോൾ പെട്ടെന്ന് ഒരു ഉൾപ്രേരണ തോന്നി . ലാപ്ടോപ്പ് എടുത്ത് മുഖപ്പുസ്തകത്തിലെ എന്റെ വ്യാജ പ്രൊഫൈൽ ഓപ്പൺ ചെയ്തു .
‘ചാവേർ’ എന്ന അതിലെ എന്റെ പേജ് അപ്രിയ സത്യങ്ങൾ മാത്രം കോറിയിടുന്ന ഒരു ചുവരായിരുന്നു.
പത്രപ്രവർത്തനം എന്ന അടിമപ്പണിയുടെ ചൊരുക്ക് തീർക്കുന്നത് ഈ ചുവരിലൂടെയായിരു
ന്നു. മുഖം നോക്കാതെ പലതും വിളിച്ചു പറയാൻ മുഖമില്ലാത്തതാണ് നല്ലതെന്ന് മനസ്സിലാക്കിയിടത്തായിരുന്നു ചാവേറിന്റെ ജനനം.
മഴ തോരുന്നതിന് മുൻപു തന്നെ എന്റെ കൈവിരലുകൾ കീ ബോർഡിലൂടെ അതിദ്രുതം ചലിച്ചു. ചാവേറിന്റെ ചുവരിലിരുന്ന് ലക്ഷോപലക്ഷം ടാഗുകൾ വിരിയുന്നതിനു മുൻപ്, ക്ഷീണിച്ച മിഴികളോടെ സിനി എന്നെ നോക്കി ചിരിച്ചു .
——————–
ഒന്നുറങ്ങിപ്പോയി എന്നത് സത്യമാണ്.. എന്നാലും എന്തൊരുറക്കമായിരുന്നൂ അത്! വന്നയുടനെ കയറി കിടക്കുകയായിരുന്നു. പകൽ പതിനൊന്നു മണി പോലും ആയിട്ടുണ്ടായിരു
ന്നില്ല.