അതിന്റെ ചിറകിനടിയിലെ സന്ദേശത്തെ എടുത്തു.. ഇത്തവണ രണ്ട് സന്ദേശമുണ്ടായിരുന്നു.. ഒന്ന് പഴയത് തന്നെയായിരുന്നു പക്ഷെ അതിൽ അശ്വിനൻ എഴുതിയ ഉത്തരം മായ്ച്ചുകളഞ്ഞിരിക്കുന്നു. അത് തെറ്റാണൊ അശ്വിനൻ സന്ദേഹിച്ചു. രണ്ടാമത്തേതും അശ്വിനൻ തുറന്നു.. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്.. ഹേ മന്ത്രി കുമാരാ ആദ്യത്തെ സന്ദേശം അങ്ങേയ്ക്ക് നൽകിയത് തന്നെയാണ് അങ്ങു നൽകിയ ഉത്തരം വളരെ ശരിയാണ് പുരുഷൻ തന്നെയാണ് ഏറ്റം സുന്ദരൻ പക്ഷെ അത് എഴുതേണ്ടത് അവിടെയല്ല. ഈ സന്ദേശം അങ്ങയുടെ പക്കൽ സൂക്ഷിക്കൂ.. നമുക്ക് മറ്റൊരു ശീലയിൽ ഉത്തരം സന്ദേശമയക്കൂ..” ഇത്രയും എഴുതിയ ശേഷം ആ സന്ദേശത്തിലും ദയ ഒരു ചോദ്യം നൽകിയിരുന്നു.. പിന്നെ അവിടെ ധാരാളം ശൂന്യമായ സ്ഥലങ്ങളും.. അതിനുത്തരം ആ ശീലയിൽ എഴുതാതെ രണ്ട് ശീലയും അശ്വിനൻ പുതിയൊരു ശീല തയാറാക്കി എടുത്തു.. പക്ഷെ അതിനുത്തരം ഞാനെങ്ങനെ കുമാരിയോടു പറയും ഒരു പെണ്ണോട് അതും വിവാഹമാവാത്ത കന്യകയോട് ” അശ്വിനൻ ഒന്നു മടിച്ചു…
എറ്റവും സരളമാർന്ന രസമേത് ഇതായിരുന്നു ദയയുടെ ചോദ്യം (രസം – ഭാവം -നവരസങ്ങൾ പോലെ ).. തനിക്കുത്തരമറിയാം എങ്കിലും കുമാരിയോട് പറയണോ?..അശ്വിനൻ ഒന്നു മടിച്ചു സാരമില്ലാ ചോദിച്ചത് അവൾ തന്നെയല്ലെ ‘ഏറ്റവും രസമാർന്ന രസം കാമരസം തന്നെ അശ്വിനൻ ശീലയിൽ തയ്യാറാക്കി ഹംസത്തിനു മേൽ വച്ചു. സുന്ദര സുവർണിക നടന്നു പോയി. ശരിയാണ് കാമരസമാണ് ഏവർക്കും എളുപ്പം ഹൃദ്യമാക്കുന്ന രസം .വീണ്ടും ആഗ്രഹിക്കുന്ന രസം
$
മഹാരാജാവ് ഗൗര’ പത്നി സൗഭാഗ്യയുടെ ഛായാ പ്രതിമയ്ക്കരികിലാണ് ,അദ്ധേഹത്തിന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന നീരുറവ അയാളുടെ പ്രണയത്തിന്റെ സാക്ഷ്യമാണ്.. സങ്കൽപ പ്രണയനിലാവിൽ കുളിച്ചു നിൽക്കെ സിദ്ധാർത്ഥൻ അറയിൽ പ്രവേശിച്ചത് പോലും അദ്ധേഹമറിഞ്ഞിരുന്നില്ല. “പിതാവെ..” സിദ്ധാർത്ഥൻ അദ്ധേഹത്തെ ശാന്തമായി വിളിച്ചു.അദ്ധേഹം കണ്ണീർ തുടച്ച് എഴുന്നേറ്റ് തന്റെ മേലാട ധരിച്ചു വന്നു.. എന്താണ് പുത്രാ അദ്ധേഹം ചോദിച്ചു.. “പിതാവെ. ഞാൻ അങ്ങയോട് അശ്യിനനെ അഭ്യാസമുറകൾ പഠിപ്പിക്കുവാനുള്ള അനുവാദത്തിനായി വന്നതാണ്. അവൻ ബുദ്ധിയിൽ അഗ്രഖണ്യനാണ് എന്നാൽ ആയോധന വിദ്യ തെല്ലുമില്ല.. എന്നെ രക്ഷിച്ച മാർഗം തന്നെ വിചിത്രമാണ്.