അറയാണ്.ഈ അറയിൽ നമ്മുടെ അനുവാദമില്ലാതെ ആർക്കും പ്രവേശനമില്ല.” ഇത് കേട്ടതും അശ്വിനന് സമാധാനമായി. അശ്വിനന്റെ ചുണ്ടുകളെ മെല്ലെ ഒന്നുരസി പിന്നീട് വായ്ക്കുള്ളിലാക്കി, ഘാഡ ചുംബനത്തിലേക്ക് ലയിച്ചു. പ്രണയത്തിന്റെ സുഗന്ധഭാവങ്ങളോടെ ഒരുപാട് നേരം അവർ പുണർന്നിരുന്നു. അപ്പോഴാണ് ആരോ തളികകൾ തട്ടിയിട്ട പോലെ ശബ്ദം കേട്ടത് തിരിഞ്ഞു നോക്കുമ്പോൾ ആരും തന്നെ അവിടെ ഇല്ല.. അപ്പോഴാണ് തന്റെ കാലുകൾക്കിടയിൽ പഞ്ഞി മെത്ത പോലെന്തോ തട്ടിയപ്പോൾ അശ്വിനൻ അറിഞ്ഞത്.. അത് ഒരു ഹംസമായിരുന്നു വെള്ളയിൽ സ്വർണ നിറമുള്ള കൊക്കുകൾ സൂര്യനെ പോലെ ചുവന്ന #രാജഹംസം. ” ഇത് ദയയുടെ ഹംസമാണ് ” സിദ്ധാർത്ഥൻ അതിനെ കയ്യിലെടുക്കാൻ ശ്രമിച്ചു പക്ഷെ അത് ഒഴിഞ്ഞു മാറി.. “ഇവൻ ഈ കൊട്ടാരത്തിലെ സ്ഥിര വിഹാരകനാണ്. ഇവൻ ദയയുടെ പരിശീലനത്തിൽ വളർന്നതാണ്. അവൾക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ അവൾ അവളുടെ ഭാഷയായി ഇതിനെ ഉപയോഗിക്കും.. അവൾ ദൂത് ആർക്ക് നൽകാൻ പറഞ്ഞയച്ചൊ അയാൾക്ക് മാത്രമെ ഇവനെ കയ്യിൽ എടുക്കാൻ കഴിയുകയുള്ളൂ.. നിനക്ക് ഒന്ന് ശ്രമിക്കാവുന്നതാണ്;” സിദ്ധാർത്ഥൻ അശ്വിന നോട് പറഞ്ഞു.. “നാമൊ.. എനിക്കെന്തിന് കുമാരി ദൂതയക്കണം” അശ്വിനൻ ചോദിച്ചു.. എങ്കിലും അശ്വിനൻ മെല്ലെ അതിനടുത്തേക്ക് ചെന്നു , എന്നാൽ അശ്വിനനെയും ആ ഹംസം സ്പർശിക്കുവാനനുവദിച്ചില്ല.. അത് അന്ന നടയോടെ പുറത്തേക്ക് പോയി.. “ഞാൻ ദയയോട് തന്നെ ചോദിക്കാം. ഇതാർക്കാണെന്ന് അതു വരെ സ്നേഹപ്രിയനിവിടെ വിശ്രമിക്കൂ.” കവിളിൽ മുഖമുരസി ഒരു ചെറു ചിരിയോടെ സിദ്ധാർത്ഥ കുമാരൻ ദയയ്ക്കരികിലേക്ക് പോയി.. സിദ്ധാർത്ഥൻ പോയപ്പോൾ ആ ഹംസം വീണ്ടും അറയിലേക്ക് കയറി..അശ്വിനൻ അതിനെ കയ്യിലെടുക്കാൻ ശ്രമിച്ചു.. അത്യാശ്ചര്യം അത് അശ്വിനന്റെ കയ്യിൽ വഴങ്ങി… രാജകുമാരി നമുക്കാണൊ ദൂതയച്ചത്. അശ്വിനൻ അശ്ചര്യതയോടെ അതിന്റെ ചിറകിൽ ഒളിച്ചു വച്ച എഴുത്ത് ഊരിയെടുത്തു..
ഹംസത്തിന്റെ ചിറകിൽ നിന്നും അശ്വിനൻ ആ എഴുത്തെടുത്തു.. അതിൽ ജേഷ്ടന്റെ ജീവൻ രക്ഷിച്ചതിലുള്ള നന്ദിയും, പിന്നെയൊരു ചോദ്യവും ആയിരുന്നു അതിൽ ശൂന്യമായി ഒരുപാട് സ്ഥലം അവശേഷിക്കുന്നുമുണ്ടായിരുന്നു. ചിലപ്പോൾ ചോദ്യത്തിനുത്തരം നൽകാനാവും അശ്വിനൻ മനസ്സിൽ കരുതി. ചോദ്യമിതാണ് ” ഈ ലേകത്ത്