“അതിനു മാത്രം എന്താണ്പുത്രാ സംഭവിച്ചത് ” രാജാവ് ചോദിച്ചു.. “നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കാണ് പിതാവെ കളങ്കം സംഭവിച്ചത്.. മഹാമന്ത്രി ദിക്പാലൻ നമ്മുടെ രാജ്യത്തെ ചതിക്കുകയായിരുന്നു”. സിദ്ധർത്ഥൻ പറഞ്ഞത് വിക്രമ ഗൗരയ്ക്ക് വിശ്വസിക്കാനായില്ല..എന്ത് അദ്ധേഹം ആശ്ചര്യപ്പെട്ടു. ” അതേ പിതാവെ ദിക്പാലൻ തന്നെയാണ് ചതിയൊരുക്കിയത്. അദേഹം എതിർ പക്ഷ രാജ്യവുമായി ഋണ സൗഹൃദ ബദ്ധനാണ് പിതാവെ. ആ അഹങ്കരി ശത്രു പക്ഷത്ത് നിന്ന് നമുക്ക് ചതിക്കുഴി വിരിച്ചു.. ആ മുഢന്റെ ചതിക്കുഴി എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല. ഇത് നമ്മുടെ പരാചയമാണ്” സിദ്ധാർത്ഥൻ മുഖം താഴ്ത്തി. രാജാവിനിത് തീർത്തും അവിശ്വസനിയമാണ് തന്റെ വിശ്വസ്തനായ മന്ത്രിയൊ. രാജാവ് അശ്ചര്യോമുഖനായി. എന്നാൽ വിക്രമഗൗരയ്ക്ക് തന്റെ പുത്രന്റെ വാക്കുകളും വിശ്വാസവുമാണ്.. സിദ്ധാർത്ഥൻ അശ്വിനനെയും പിതാവ് സദാനന്ദനേയും ചൂണ്ടി കാട്ടി തുടർന്നു.. “ഈ ഇരുവരും ശത്രുരാജ്യത്തെ പുരോഹിതൻമാരായിരുന്നു.. ഇവർക്ക് ധുധൂഷണൻ ഭ്രഷ്ട് നൽകി വനത്തിലായിരുന്നു. അപ്പോഴാണ് ദിക്പാലൻ നമ്മെ ചതിയിലൂടെ കീഴ്പ്പെടുത്തിയത്.. പക്ഷെ ഇവരുടെ അവസരോചിത തന്ത്രമാണ് ദ്വിക് പല നിൽ നിന്ന് നമ്മെ മോചിപ്പികാൻ സഹായിച്ചത്.. മാത്രമല്ല നാൽപത് നാൾ നമ്മെ ഇവർ ശുശ്രൂക്ഷ നൽകി പരിചരിച്ച് നമ്മുടെ പഴയ പുഷ്ടിയെ തിരികെ നൽകി”. അവരോടുള്ള തീരാത്ത കടപ്പാട് സിദ്ധാർത്ഥന്റെ ക മ്പി കു ട്ട ന്‍.നെ റ്റ് മുഖകമലങ്ങളിൽ പ്രകടമായിരുന്നു.”മാത്രമല്ല ആ മൂഢനെ ബന്ധിയാക്കി വച്ചിരിക്കുകയാണിവർ.. ” എങ്കിലും പുത്രാ അങ്ങനെയൊരു രാജ്യദ്രോഹിയുടെ കാര്യം എന്തിനാണ് പുത്രാ നീ സഭയ്ക്ക് മുമ്പാകെ രഹസ്യമാക്കിയത്.. ഇത് രഹസ്യമാക്കി വെക്കേണ്ടതാണൊ? ആ മൂഢന് ശിക്ഷ നൽകേണം ” മന്ത്രിയോടുള്ള ക്രൂദ്ധ ദേഷ്യത്തോടെ ഗൗര ചോദിച്ചു.. “ഇത് ആ മൂഡന്റെ സംരക്ഷണമല്ല പിതാവെ.. ഇതെല്ലാം പൊതു ജനമറിയുമ്പോൾ അവർക്ക് ദയാജലത്തിനോടുള്ള വിശ്വാസത്തിന് കളങ്കമേൽക്കുന്നതാണ്.തൽകാലം ഇവയെല്ലാം രഹസ്യമായിരിക്കട്ടെ ” സിദ്ധാർത്ഥൻ പറഞ്ഞു.. ഗൗര എഴുന്നേറ്റ് സധാനന്ദന്റെ അരികിലേക്ക് വന്ന് തോളിൽ പിടിച്ചു..” അങ്ങും അങ്ങയുടെ പുത്രനും എന്റെ പുത്രന്റെ ജീവനെ രക്ഷിച്ചു. നമ്മുടെ പ്രണനാണവൻ ഈ ദയാഞ്ജലത്തിന്റെ ഭാവി. ഈ രാജ്യം എന്നും അങ്ങയോട് കടപ്പെട്ടിരിക്കും.. അതിനു പ്രതിഫലം അങ്ങ് സ്വീകരിക്കേണ്ടതാണ്.” അതും പറഞ്ഞ് രാജാവ്