ക്ഷമിക്കുക നിങ്ങളുടെ പ്രിയ സിദ്ധാർത്ഥൻ നിങ്ങളെ ഉപേക്ഷിച്ച് മൃതിയടയുകയില്ല..കാരണം നമ്മുടെ പ്രണയം നിങ്ങളിലും നമ്മുടെ പ്രിയ പിതാവോടുമാണുള്ളത്.. ഞാൻ നിങ്ങൾക്ക് വാക്കു തരുകയാണ് ഈ സിദ്ധാർത്ഥൻ ഒരിക്കലും നിങ്ങളെ വിട്ടകലില്ല. തൽക്കാലം ഇപ്പോൾ സഭ പിരിയുക ” സിദ്ധാർത്ഥന്റെ വാക്കുകൾ കേട്ടതും ജനങ്ങൾ അർദ്ധതൃപ്തതയോടെ മടങ്ങി… “പുത്രാ നീ എന്താണീ പറയുന്നത്.. നിനക്കെന്ത് സംഭവിച്ചെന്നറിയാനുള്ള അവകാശം നമുക്കില്ലെ. രാജാവ് ചോദിച്ചു.. “അല്ല.. പിതാവെ നാമത് വ്യക്തമാക്കാം. അതിനു മുമ്പായി നമുക്ക് നമ്മുടെ പ്രിയ സഹോദരിയെ കാണേണ്ടതുണ്ട്.. നമ്മുടെ സോദരി നമുക്ക് വേണ്ടി ആഹാരം ത്യചിച്ചിരിക്കുകയാണ്.. നാം അവൾക്ക് നൽകിയ സമയ പരിതിയിൽ നിന്നും വളരെ വൈകിയാണ് ഞാനെത്തിയത്… സിദ്ധാർത്ഥൻ ദയക്കരികിലേക്ക് പോയി.. അപ്പോഴും ദയാ രാജകുമാരി തന്റെ വീണയിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.. “ദയാ ” സിദ്ധാർത്ഥൻ വിളിച്ചു.. അവൾ അത്യാഹ്ലാദയായി എഴുന്നേറ്റു..നിറമിഴിയാൽ ജേഷ്ടനരികിലേക്ക് ഓടിയെത്തി. ഇത്രയും നാൾ എവിടെയായിരുന്നെന്നവൾ ആംഗ്യ ഭാഷയിൽ ചോദിച്ചു.. “നിന്നെ വിട്ട്.. എവിടേം നിന്റെ ജേഷ്ടനു പോകാൻ സാധിക്കില്ലെന്ന മറുപടിയോടെ സിദ്ധാർത്ഥൻ തന്റെ സോദരിയെ പുണർന്നു.. അപ്പോഴാണവിടെ രാജാവെത്തിയത്.. “സിദ്ധാർത്ഥാ പുത്രാ ഇവർ പറഞ്ഞത് ശരിയാണൊ ഇവരാണൊ?. നിന്നെ ഈ നാൽപത് നാൾ സംരക്ഷിച്ചത്.. നിന്റെ ജീവൻ രക്ഷിച്ചത്” രാജാവ് അത്യതികം സുന്ദരനായ യുവാവിനെയും അയാളുടെ പിതാവിനെയും ചൂണ്ടിക്കാട്ടി കൊണ്ടു ചോദിച്ചു.. ” അതേ പിതാവെ.. ഇത് അശ്വിനനും ഇതദ്ധേഹത്തിന്റെ പിതാവ് സദാനന്തനുമാണ്.. ഈ യുവാവ് എന്റെ പ്രാണനാണിപ്പോൾ.. അതായത് എന്റെ പ്രാണനെയാണിപ്പോൾ തിരികെ തന്നത്..” ഒന്നു പരുങ്ങി സിദ്ധാർത്ഥൻ ഇടം കണ്ണാൽ പ്രണയഭാവത്തോടെ അശ്വിനനെ നോക്കി അശ്വിനൻ തിരിച്ചും.. “പുത്രാ അപ്പോഴു നിനകെന്താണ് സംഭവിച്ചതെന്ന് നീ പറയാത്തതെന്താണ്.” രാജാവ് സംശയത്തോടെ ചോദിച്ചു. സിദ്ധാർത്ഥൻ ചുറ്റും നോക്കി എന്നിട്ട് അവിടെയുള്ള രാജ കിങ്കരൻമാരോടും സേനകളോടും പോവാനാവിശ്യപ്പെട്ടു.. എല്ലാവരും പോയപ്പോൾ തന്റെ രഹസ്യം അറിയിച്ചു. “ഭയത്താലാണ് പിതാവെ.. അപമാനഭയം കൊണ്ട് ” സിദ്ധാർത്ഥന്റെ മുഖം ദുഃഖ പൂർണമായി.. ” അതിനു മാത്രം എന്തപമാനമാണ് പുത്രാ രാജാവ് ചോദിച്ചു.