വന്നപ്പോഴാണ്..കുമാരി ജേഷ്ടാ എന്ന് ഉച്ചത്തിൽ ശബ്ദമെടുത്തത്.. അപ്പോഴേക്കും സിദ്ധാർത്ഥ കുമാരനുമെത്തിയിരുന്ന.. വന്നു നോക്കുമ്പോൾ ദേവിക്ക് ബോധമില്ലായിരുന്നു.. ” അയാൾ പറഞ്ഞു.. രാജ വൈദ്യൻ ഒരു വെള്ളം ജപിച്ച് തളിച്ചപ്പോൾ ദേവി ഉണർന്നു.. എല്ലാവരും ദയയ്ക്ക് ചുറ്റും കൂടി.. “പുത്രി ഒരിക്കൽ കൂടി സംസാരിക്കാൻ ശ്രമിക്കൂ പുത്രി..” വൈദ്യൻ പറഞ്ഞു.. ദയ പരിശ്രമിച്ചെങ്കിലും വിഫലമായിരുന്നു ദേവിക്ക് ശബ്ദം പുറത്തെടുക്കാൻ സാധിച്ചില്ല വീണ്ടും ദയ നിശബ്ദികയായി എല്ലാവരക്കും വിഷമമായി.. “ഇനി എന്തെങ്കിലും ആഘാതത്തിൽ സംസാരിച്ചേക്കാം” വൈദ്യൻ അറിയിച്ചു..പക്ഷെ ദയയുടെ വേദന അതിലൊന്നു അല്ലായിരുന്നു.. അവൾ ആംഗ്യകരം കൊണ്ട് എല്ലാവരോടും പുറത്ത് പോകാനും ജേഷ്ടനോടു മാത്രം അവിടെ നിൽക്കുവാനും ആവിശ്യപെട്ടു.. “ശരിയാണ് കുമാരിശുദ്ധമായി ശ്വസിക്കുകയും ചെയ്തോട്ടെ” എല്ലാവരു മഹാരാജാവിന്റെ ആജ്ഞയോടെ പുറത്തേക്ക് പോയി.. ദയവാതിലും ജനകവാടങ്ങളും ബന്ധിപ്പിക്കുവാനാ വിശ്യപ്പെട്ടു.. എല്ലാം അടച്ചു.. അവൾ വിരൽ കൊണ്ട് ആംഗ്യം ധരിച്ചു അശ്വിനൻ പറഞ്ഞത് ശരിയാണൊ എന്നായിരുന്നു ദയക്ക് അറിയേണ്ടത്.. ഈ രാജ്യാപമാനം ജേഷ്ടന് എങ്ങനെ സംഭവിച്ചു എന്നവൾക്കറിയണമായിരുന്നു.. സിദ്ധാർത്ഥനു കാര്യം മനസ്സിലായെങ്കിലും നിശബ്ദമായിരുന്നു.. എങ്കിലും ദയ വിടാൻ തയ്യാറായില്ല.. സിദ്ധാർത്ഥൻ അവളുടെ കൈയ്യിൽ പിടിച്ച് മാപ്പ് ചോദിക്കുമ്പോലെ ആ കൈകളെ മുഖത്ത് വച്ചു എന്നിട്ട് പറയാൻ തുടങ്ങി..” നീ എന്നോട് ക്ഷമിക്കണം ദയാ.. അശ്വിനൻ പറഞ്ഞത് എല്ലാം നേരാണ്. ഇഷ്ടപെട്ടു പോയി. വിരുദ്ധമായി പ്രണയിച്ച് പോയി…
അന്ന് മന്ത്രി ദിക്പാലൻ എന്നെ ചതിക്കുഴി ഉണ്ടാക്കി ആനയെ കൊണ്ട് ചവിട്ടി കൊല്ലാൻ ശ്രമിക്കുമ്പോൾ അവനാണ് എന്നെ രക്ഷിച്ചത് ആ കഥയെല്ലാം ഞാൻ പറഞ്ഞതല്ലെ.. ”
( സിദ്ധാർത്ഥന്റെ രാജ്യം ദയാജലത്തിന്റെ (ഗൗരവശത്തിന്റെ ) മുൻ മന്ത്രിയാണ് ഭിക്പാലൻ .. അയാളാണ് സിദ്ധാർത്ഥന് ചതി വീഴ്ത്തിയത്.. അതേ സമയം ദയാജലത്തിന്റെ ശത്രു രാജ്യമായ ദ്വിക്യുതിയത്തിലെ ദുഷ്ടരാജാവ് ധുധൂഷണന്റെ ഉപദ്രവം സഹിക്കവയ്യാതെ ആ രാജ്യത്തെ മന്ത്രി തന്നെ ആയ സദാനന്തനും (ഇപ്പോഴത്തെ ദയാജലത്തിന്റെ മന്ത്രി) മകൻ അശ്വിനനും ഒളിച്ചോടി വനാന്തരങ്ങളിലെ മരത്തിൽ അഭയം പ്രാപിച്ചു.. അപ്പോഴാണ് സ്വരാജ്യ മന്ത്രിയായ ദ്വിക് പാലൻ ഒരുക്കിയ