അറിയാതെയാണെങ്കിലും ദയ തകർത്തതാ പ്രണയത്തെയാണു.. ഏത് പ്രതിസന്ധിയെയും നമ്മൾ ഭേദിക്കുമെന്നതിന് വീണ്ടും അസ്ത്രം എയ്ത് കാണിക്ക്.. ” ഇത് കേട്ടതും അശ്വിനൻ സിദ്ധാർത്ഥനോട് ചോർന്നു നിന്ന് ലക്ഷ്യത്തിലേക്ക് മുഖം തുറുത്തു.. ദയയും തയ്യാറായിനിന്നു.. ഞാണൊലിയോടെ അസ്ത്രം പാഞ്ഞു.. ദയയുടെ അസ്ത്രത്തെ മറികടന്ന് ആ ബാണം ലക്ഷ്യവസ്തുവിന്റെ ശിരസ്സു തകർത്തു.. ദയതന്റെ കൈകൾ കൊണ്ട് അശ്വിനന് നേരേ നോക്കി ഗംഭീരമെന്ന വണ്ണം കൈകൾ ആംഗീകരിച്ച് പാറുന്ന മുടിയിഴകളുലച്ച് തന്റെ അറയിലേക്ക് വന്നു. തന്റെ മയിൽ പീലി മകുടം ചൂടിയ സ്വർണതൂലികയെടുത്തു.. ഒരു സുന്ദര ശീല തയ്യാറാക്കി.. തന്റെ പേനയുടെ അറ്റം കടിച്ചു കൊണ്ട് ജേഷ്ടന്റെ കൂടെ അമ്പെയ്യുന്ന അശ്വിനന്റെ മുഖം നിറച്ചു. എന്നിട്ട് ശൂന്യമായി എന്തൊക്കെയൊ എഴുതി വ്യക്തമായൊരു ചോദ്യവും..
“ഏറ്റവും സുഖമാർന്നനോവേത് നോവ്. ഏറ്റവും നോവാർന്ന നോവേത് നോവ്”. ദൂത് ദൂതാംഗി നി സുവർണികയ്ക്ക് (ഹംസം) നൽകി.. അശ്വിനനെ ഓർത്ത് നമ്രതയോടെ കട്ടിലിലേക്ക് മറിഞ്ഞ് വീണ് ആ മന്ദമാരുതന്റെ പ്രഭാവത്തോടെ അശ്വിനനെ കിനാവ് കണ്ടു..
മറുവശത്ത് അഭ്യാസമുറകൾക്കൊടുവിലെ ക്ഷീണം തീർക്കാൻ അശ്വിനും സിദ്ധാർത്ഥനും അന്തപ്പുരത്തിൽ രമിച്ച് ചേർന്നു.. പരസ്പരം ചുണ്ടുകൾക്ക് മേൽ ചുംബന ബാണങ്ങൾ പെയ്യിച്ചു..
ഹംസം അശ്വിനൻ എകനായി ഉള്ള നേരം അരികിലെത്തി.. ഓ നീ വീണ്ടും വന്നൊ അശ്വിനൻ അതിനെ കയ്യിലെടുത്ത് ലാളിച്ചു ആകാംഷയോടെ എഴുത്തെടുത്തു..ഏറ്റവും നോവാർന്നതും സുഖമാർന്നതുമായ നോവ് ഏത് നോവ്.. ഇതിനുത്തരവും അശ്വിനൻ സരളമായെഴുതി അങ്ങനെ ഒരു നോവ് ഈറ്റു നോവല്ലാതെ മറ്റെന്ത്.(ഈറ്റു നോവ് – പ്രസവവേദന).. തന്റെ മൃദുവാർന്ന തൂവലിൽ അശ്വിനന്റെ ഉത്തരവും പേറി ആ സുന്ദരവർണിക നടന്ന് പോയി.. അശ്വിനൻ ആ അന്നത്തിന്റെ സുന്ദരമായ നടത്തത്തെ നോക്കി നിന്നു.. അത് മറയും വരെ.. എന്തായിരിക്കും ദയാകുമാരിയുടെ ഉദ്ധേശ്യം എന്റെ ബുദ്ധിപരീക്ഷിക്കുകയാണൊ?.. എന്തായാലും ഇതിനൊരു പര്യവസാനമുണ്ടാവുമല്ലൊ അത് വരെ നോക്കാം . അത് വരെ ഇത് രഹസ്യമായിതന്നെ മുന്നോട്ട് പോവട്ടെ.. അപ്പോഴാണ് സിദ്ധാർത്ഥ കുമാരൻ ഏഴര സൂര്യപ്രഭയോടെ അവിടേക്ക് വന്നത്.. സന്ധത സംഭാഷണം പോൽ അവർ ഇരുവരും ചുണ്ടുകളിൽ മുത്തമിട്ട്