രാജഹംസം

Posted by

അവന് ആയോധന ശക്തികൂടി ലഭിക്കുകയെങ്കിൽ അത് ഈ ദയാജലത്തിന് മതിവെക്കാനാകാത്ത സ്വത്ത് തന്നെയായിരിക്കും.” ഉചിതമാണ് പുത്രാ.. അഭ്യാസം ഉടനാരംഭിച്ചു കൊള്ളൂ.. “. സിദ്ധാർത്ഥൻ പിതവിനെ നെഞ്ചിലേറ്റി മുഖം ശിരസ്സ് നമിച്ച് വിടവാങ്ങി..
$
ആയിരം ജലതരംഗിണികളുടെ പ്രതിമകളാൽ ചുറ്റപ്പെട്ട ആയോധനകളം.അരികിൽ താമര ശിലയിൽ ദയാ ജലത്തിന്റെ മഹാമുദ്ര.. ശിവ ഭഗവാന്റെ ഭൈരവരൂപത്തിനു മുമ്പിൽ രണ്ട് യുവസുന്ദരൻമാർ ഒരാൾ അഭ്യാസ ദാതാവും മറ്റേയാൾ സ്വീകർത്താവും മാത്രമല്ല രണ്ടു കമിതാക്കളാണവർ.. ” അങ്ങയുടെ മതിപ്പിക്കുന്ന ശ്വാസോച്ഛാസങ്ങൾ നമ്മിൽ പതിയുന്നിടത്തോളം ഞാനിത് പഠിക്കുക എന്നത് സരളമല്ല തീർച്ച.” കൊഞ്ചിക്കൊണ്ട് അശ്വിനൻ പറഞ്ഞു.. സിദ്ധാർത്ഥൻ മാർഗത്തിനു നേരേ ഒരു കണ്ണടച്ചു ലക്ഷ്യം വച്ചു. എന്നിട്ട് അശ്വിനനെ ചേർത്ത് അസ്ത്രത്തെ അശ്വിനന്റെ കയ്യോടും പിടിച്ച് ചെവിയിൽ മന്ത്രിച്ചു.. “ആ എതിരെ നിൽക്കുന്നത് നമ്മളുടെ ഈ നിഷിദ്ധ പ്രണയത്തിന് വിരുദ്ധമായി നിൽക്കുന്നവരാണെന്ന് കരുതുക. അവർക്ക് നേരേ അമ്പെയ്യൂ.ഏകാഗ്രത നിനക്ക് താനേ വരും”. അതു കേട്ടപ്പോൾ അശ്വിനൻ ഒന്ന് ഏകാഗ്രമായി.. ശരമെയ്യുവാൻ സിദ്ധാർത്ഥന്റെ സഹായത്തിനായി ഇടം കണ്ണൊന്ന് ചെരിച്ചു നോക്കി.. ഇരു മെയ്യും ചേർന്ന് ശരം തൊടുത്തു. പക്ഷെ ആ അമ്പ് പാതി വഴിയിലെത്തും മുമ്പ് മറ്റൊരു ശരം വന്ന് തകർത്ത് വീഴ്ത്തി.. “ആരാണത്” അശ്വിൻ അശ്ചര്യത്തോടെ ചോദിച്ചു. സിദ്ധാർത്ഥൻ ചെന്ന് ആ അനാഥ ബാണത്തെ കയ്യിലെടുത്തു. ” ഇത് ദയയുടെ പഞ്ചമയിൽപീലി ചാർത്തിയ അസ്ത്രമാണ്. ” സിദ്ധാർത്ഥൻ പറഞ്ഞു.. “ദയാ മറഞ്ഞു നിക്കാതെ വെളിയിൽ വരൂ ” സിദ്ധാർത്ഥൻ പല ദിശയിൽ നോക്കി വിളിച്ചു. ആ യുവമുഖി തെളിയുന്ന കണ്ണുകളോടെ പ്രത്യക്ഷമായി… ഇത് അവൾക്ക് സിദ്ധാർത്ഥന്റെ അസത്രത്തിൽ ലക്ഷ്യം ഭേദിക്കാനാവുമെന്ന്‌ തെളിയിച്ചതാണെന്നവൾ ആംഗ്യ ഭാഷയിൽ പറഞ്ഞു,, സിദ്ധാർത്ഥനും എന്തൊക്കെയൊ തിരിച്ചും ചിരിച്ചു കൊണ്ട് ആംഗ്യം കാട്ടി വീണ്ടും അസ്ത്രം ലക്ഷ്യത്തിന് നേരേ ഉയർത്തി. അശ്വിനന് എന്താണവർ പറഞ്ഞതെന്ന് മനസ്സിലായില്ല . സംശയത്തോടെ അവൻ സിദ്ധാർത്ഥനെ നോക്കി.. അവനൊന്നും വ്യക്തമായില്ലെന്ന് സിദ്ധാർത്ഥന് മനസ്സിലായി.. ” അശ്വിനാ നാം തൊടുത്ത അസ്ത്രം നമ്മുടെ പ്രണയത്തിനു വേണ്ടിയാണ്..

Leave a Reply

Your email address will not be published. Required fields are marked *