അപമാനിക്കുകയും കൂടി ചെയ്തു. അവസാനംവാക്ക് തർക്കവും കൈയേറ്റവുംവരെയെത്തി കാര്യങ്ങൾ….”.
എനിക്കാകെ ദേഷ്യവുംസങ്കടവും വന്നു.
“എന്തോരു ചതി..! രോഹിണിയുടെ അച്ഛന് പോലീസിൽ പരാതി കൊടുക്കായിരുന്നില്ലേ..? ഇതുപോലുള്ള ആളുകളെയൊന്നുംവെറുതെ വിടരുത്..!’
‘ അഭിനവ എം.എൽ.എ യുടെ ബിനാമിയാണ് നമ്മുടെ ഹോസ്റ്റൽ ഓണർ എന്ന കാര്യംനീ മറന്നു പോയോ?
പോലീസുകാർക്കു ഇവർ ബംഗാളിൽ നിന്നുവന്ന ഏതോ ക്രിമിനലുകളാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഉത്സാഹം..’”
അവൾപറഞ്ഞു .
” നാല് പേരുടെ ജോലി മുഴുവൻ ആ സ്ത്രീയെക്കൊണ്ട് ചെയ്യിച്ചു. കരഞ്ഞുകൊണ്ടാണ് അവരിവിടെനിന്നുമിറങ്ങിപ്പോയത്.. അല്ലെങ്കിലും നമ്മുടെ സമൂഹംഇങ്ങനെയൊക്കെ തന്ന്യാ ..അന്യനാട്ടിൽ നിന്ന് വന്നവരെ പരിഹസിച്ചും പറ്റിച്ചും അതിനുകൂട്ട് നില്ക്കാൻ…”
അവൾ ഘോരഘോരമായ വാക്കുകൾകൊണ്ട് സമൂഹത്തെ ഉദ്ധരിക്കുകയാണ്. അവൾ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.രോഹിണി എന്നെ കുറിച്ചന്വേഷിച്ചോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ അത് വേണ്ടെന്നു വച്ചു. അതിനിവിടെയെന്താണ് പ്രസക്തി? പിന്നെയും ഒരു നൂറായിരം ചോദ്യങ്ങൾ തികട്ടി വന്നു.. പക്ഷെ ഒന്നുംചോദിച്ചില്ല .. ആരോടും.. എന്നോടു പോലും..
എന്റെ കൈയിൽപിടിച്ച സഞ്ചിയിൽ രോഹിണിക്കു വേണ്ടി വാങ്ങിയ സാധനങ്ങൾക്ക് ഭാരം കൂടിക്കൂടി വരുന്നത് പോലെ തോന്നിയെനിക്ക്. അതിലുപരി അവൾക്കു വേണ്ടി ഞാൻ ചെയ്യാൻ മനസിലുറപ്പിച്ച ആ കാര്യം നെരിപ്പോട് പോലെ മനസ്സിൽ കിടന്നു നീറാനും തുടങ്ങി.. തുടങ്ങി വച്ചിട്ടും വായിച്ചു മുഴുമിപ്പിക്കാൻ കഴിയാതിരുന്ന സോളമന്റെ ഉത്തമഗീതം പോലെ..