ശ്രമിച്ചു…പോലീസ് തടഞ്ഞൊഴിവാക്കി….തന്റെ മകളുടെ ഘാതകനെ കാണാൻ പുറത്തേക്കിറങ്ങി വന്ന സുലോചന ഞെട്ടി….ഗോപുവോ….
അല്ല….ഇവനല്ല എന്റെ മകൾ കൊന്നത്….മറ്റാരോ ആണ്…ഇവനല്ല…ഇവനെ ഞാൻ കണ്ടതാണ് വൈകിട്ട്…..എന്റെ മോളെ ഇവനല്ല കൊന്നത്…..
കുറച്ചു ജനം അതേറ്റു പിടിച്ചു…..
എസ.പി ശ്രീധർ പ്രസാദ് മുന്നോട്ടു വന്നു….പ്ലീസ് നിങ്ങളല്ല പ്രതിയെ തീരുമാനിക്കേണ്ടത്…ഇവനെ തെളിവുകളുടെയും ദൃക്‌സാക്ഷിയുടെയും അടിസ്ഥാനത്തിലാണ് പിടിച്ചിരിക്കുന്നത്…ബാക്കി കോടതി തീരുമാനിക്കട്ടെ…
പക്ഷെ ശ്രീധർ പ്രസാദിന്റെ ഉള്ളിൽ ചില സംശയങ്ങൾ ഉരുത്തിരിഞ്ഞു…മരണപ്പെട്ട കുട്ടിയുടെ തള്ള ഇവനെ സംശയിക്കുന്നില്ലെങ്കിൽ പിന്നാരാണ് പ്രതി…..കണ്ടെത്തണം….
ഗോപുവിനെയും കൊണ്ട് പോലീസ് ജീപ്പ് മുന്നോട്ടു നീങ്ങിയപ്പോൾ സുലോചനയുടെ വീടിനുമുന്നിൽ ഒരു പ്രാഡോ വന്നു നിന്നു…അതിൽ നിന്നും മാർക്കോസും ഇന്ദിരയും ഗംഗയും ഇറങ്ങി…സുലോചനയുടെ വീട്ടിലേക്കു ചെന്നു..സുലോചന മാർക്കോസിനെ തിരിച്ചറിഞ്ഞു…പണ്ട് കാർലോസ് മുതലാളി വീട്ടിൽ വരുമ്പോൾ കൊണ്ടുവന്നിരുന്നത് ഈ മാർക്കോസാണ്…പക്ഷെ ഇപ്പോൾ ആളാകെ മാറിയിരിക്കുന്നു….ഒരു മുതലാളിയുടെ ലക്ഷണം….
മാർക്കോസ് സുലോചനയുടെ അരികിൽ വന്നു നിന്നു…അവളെ സമാശ്വസിപ്പിച്ചു…നമുക്ക് വേണ്ടത് ചെയ്യാം..സുലോചനേ….മൃതദേഹം വിട്ടു കിട്ടിയില്ല അല്ലെ…നാളെ പോസ്റ്മാർട്ടത്തിനു ശേഷമേ കിട്ടൂ….നമുക്ക് നോക്കാം…വിഷമിക്കാതിരിക്കൂ….മാർക്കോസ് ഇറങ്ങി നടന്നു..പിറകെ ഇന്ദിരയും ഗംഗയും….നമുക്ക് ഒരിടം വരെ പോകണം ഇന്ദിരേ…മാർക്കോസ് പറഞ്ഞു….അതിനെന്താ ഇച്ചായ…നമുക്ക് പോകാം….അവർ നേരെ വന്നത് പോലീസ് സ്റേഷനിലേക്കാണ്….എസ.ഐ മഹേഷ് മാത്രമേ അവിടെയുള്ളൂ…എസ.പി പോയിരിക്കുന്നു….മാർക്കോസ് അകത്തേക്ക് ചെല്ലുമ്പോൾ എസ.ഐ കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു….എനിക്ക് എസ.പി യെ ഒന്ന് കാണണം…
അതിനു രാവിലെ എസ.പി ഓഫീസിൽ ചെന്നാൽ മതി..കാണാമല്ലോ….