മണിക്കുട്ടി

Posted by

‘അതാ അയാളു കല്യാണം കഴിക്കാൻ കണ്ടമാനം വൈകിയത്. പിന്നെ അമേടെ നിർബ്ബന്ധം കൊണ്ടാ പെണ്ണു കെട്ടിയതു്. അയാടെ പെണ്ണുമ്പിള്ളയാനേ. തങ്കം പോലത്തെ ഒരു സ്ത്രി; അൽപ്പം തടിച്ചു് നല്ല എടുപ്പല്ലേ. പരപുരുഷന്മാരുടെ മുഖത്തുപോലും അവരു നോക്കത്തില്ല” ഞാൻ ഗോപുവിന്റെ മുഖത്തു നോക്കി. ഗോപു ഗ്ലാസ്സ് മേശപ്പുറത്തുവച്ചു.

‘ഓച്ചിറേപ്പോയീ നാൽപ്പത്തൊന്നു ദിവസം ഭജനയിരുന്നപ്പം പരബ്രഹ്മം തലേലോട്ടെറങ്ങിയെന്നാ ആളുകളു പറയുന്നത്.”

‘തലയിലോട്ടെറങ്ങാൻ പരബ്രഹ്മം എന്താ നല്ലെണ്ണയോ മറ്റോ ആണോ?” ഗോപു കളിയാക്കി.

‘ആർക്കറിയാം അതൊക്കെ? കാള തിരിഞ്ഞുകുത്തിയതാണെന്നും ചിലരു പറയുന്നുണ്ട്.” ഗോപു കൊടുത്ത ഒരു പെഴ്സ് കഴിച്ചുകൊണ്ടു കാർത്തികേയൻ തുടർന്നു, ‘അതിൽപ്പിന്നെ അയാളെ പരബ്രഹ്മറാട്ടെന്നു വിളിക്കാൻ തുടങ്ങി. അയാൾക്കറിയാന്മേലാത്ത ഒരു സംഗതീം ഇല്ല; പുരാണം, ജോത്സ്യം, കൈനോട്ടം, .പറഞ്ഞാൽ അച്ചിട്ടയാ. ഞങ്ങാ..എനിക്കു താഴെ പണിയൊണ്ടു് കാർത്തികേയൻ താഴോട്ടുപോയി.

കായംകുളത്തു ബസ്സിറങ്ങിയപ്പോൾ ഒരു സോഡാനാരങ്ങാ കുടിക്കണമെന്നു തോന്നി. അപ്പോഴുണ്ട്, ഒരാൾ; ഷണമുഖൻ. മോഹൻ മേനോൻ തന്ന അസുലഭമായ രതിവിരുന്നിനുശേഷം കുണ്ടന്മാരെപ്പറ്റിയുള്ള എന്റെ ധാരണയ്ക്കു സമൂല മാറ്റം വന്നു. അവരും വിചാരിച്ചാലും ചിലതൊക്കെ നടക്കും എന്നെനിക്കു ബോദ്ധ്യമായി. ഊണു തന്നില്ലെങ്കിലും ഊട്ടുപുര കാണിക്കാൻ അവർക്കാവും.

എന്നെക്കണ്ടയുടൻ ഷണമുഖൻ അടുത്തുവന്നു.

‘പ്രേമാ..ഒരു വാർത്തയുണ്ട് ‘സന്തോഷമോ ദുഃഖമോ?”

“അതെനിക്കറിയില്ല. എന്റെ കല്യാണം നിശ്ചയിച്ചു. ഒത്തിരി ആലോചന ഞാൻ ഒഴിച്ചുവിട്ടു. സർക്കാർ ജോലിയല്ലേ..ഒന്നു വിട്ടാൽ വേറേ പത്തെണ്ണം വരും. എന്റെ കഴിഞ്ഞിട്ടുവേണം അനിയത്തിയുടെ കാര്യം നോക്കാൻ; എനിക്കു് ഒഴിഞ്ഞുമാറാൻ പറ്റുന്നില്ല. ഹരിപ്പാട്ടെ പെണ്ണാ. ജോലിയൊന്നുമില്ല; കല്യാണം അടുത്തുതന്നെയുണ്ട്. ഞാൻ വിളിക്കാം”

ഈ రె രീതിയൊക്കെ മറക്ക് ആണും പെണ്ണും തമ്മിലാ ചേർച്ച. അല്ലാതെ ആണും ആണും തമ്മില്ല;
അങ്ങനെയാ ദൈവം സൃഷ്ടിച്ചിരിക്കുന്നതു് മനസ്സിലായോ?”

‘ഉവ്വ് ഞാൻ ആ രീതിയിൽ ചിന്തിക്കാനാ ശ്രമിക്കുന്നതു്”

‘ശ്രമിച്ചാൽപ്പോരാ; അങ്ങനെ മാത്രമേ പാടുള്ളൂ. പഴയ പരിപാടിയെപ്പറ്റി ഇനി ആലോചിക്കാൻ പോലും പാടില്ല. ഉറപ്പു താ”

‘ഉറപ്പ് അവൻ എന്റെ കൈപിടിച്ചു. ഞാൻ നടന്നു. “പ്രേമാ” അവൻ വീണ്ടും വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *