അപസര്‍പ്പക വനിത 1

Posted by

ചെറുപ്പം മുതല്‍ കാഠിന്യമേറിയ ജീവിതമായതിനാല്‍ എന്റെ വിഷമങ്ങളും സന്തോഷങ്ങളും, ചിന്തകളും ഞാന്‍ സന്നിവേശിപ്പിക്കുന്നത് എന്റെ സ്വന്തം ഡയറിയിലായിരുന്നു. എകദ്ദേശം ഇവിടെ ജോലി കിട്ടുന്നത് വരെ മുടങ്ങാതെ ഡയറി എഴുതാറുണ്ടായിരുന്നു.

ഇപ്പോള്‍ അത് മുടങ്ങി കിടക്കുന്നു. എഴുതണം. തുടര്‍ന്ന് വീണ്ടും എഴുതണം. പണ്ടത്തെ പോലെ വിഷമങ്ങള്‍ എഴുതി തീര്‍ക്കാനല്ല. മറിച്ച് ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഞാന്‍ ആരാണെന്നും എന്തിനാണ്‌ എന്നെ കൊലപ്പെടുത്തിയതെന്ന് ഈ ലോകം അറിയണമ്.

എല്ലാം തുറന്നെഴുതിയേ പറ്റൂ.

അതേ… വൈഗ അയ്യങ്കാര്‍ എന്ന ഞാന്‍ ആരാണെന്നും, എന്താണ്‌ ചെയ്യുന്നതെന്നും, നിങ്ങളെ അറീക്കുകയാണ്‌.

വെറും ഒരു സെക്സ്സിനപ്പുറം ബന്ധങ്ങള്‍ക്ക് ആണ്‍പെണ്‍ വിത്യാസമില്ലാത്ത ചില വൈകാരിക മാനങ്ങള്‍ ഉണ്ടല്ലോ. അതാകുന്നു നീയും ഞാനുമായുള്ള ബന്ധം. കാരണം ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് നിങ്ങളാണ്‌ എന്റെ ശവശരീരം എറ്റു വാങ്ങേണ്ടത്.നീ എറ്റു വാങ്ങുന്നതാണ്‌ ഉചിതം.

വൈഗയുടെ ഡയറി ഇവിടെ തുടങ്ങുന്നു.

മാര്‍ച്ച് മാസം/ 04/2017.
നെടുബാശ്ശേരി വീമാനതാവളം.
സമയം : വൈകുന്നേരം

സൂര്യന്‍ പടിഞ്ഞാറ്‌ എരിഞ്ഞ് തീരുന്നു.

കാര്‍മേഘങ്ങള്‍ പടര്‍ന്ന് മാനം കരിമൂടികിടക്കുന്നു. എതു നിമിഷവും കാലം തെറ്റി പെയ്യുന്ന വേനല്‍മഴ വരണ്ടുണങ്ങി കിടക്കുന്ന ഊഷരഭൂമിലേക്ക് പുല്‍കാം.

പഴയ കറുത്ത മാര്‍ക്ക് ഫോര്‍ അബാസിഡര്‍ കാറിന്റെ പിന്‍വശത്ത് ചാരികിടന്ന് മൊബൈലില്‍ വീമാന സമയങ്ങള്‍ നോക്കുകയാണ്‌ ഞാന്‍. ഡ്രൈവറായ കാദറിക്ക വെറ്റിലചെല്ലം തുറന്ന് മുറുക്കാന്‍ എടുത്ത് വായയില്‍ ഇട്ട ചവച്ചുകൊണ്ടെന്നെ നോക്കി.

“…മാഡം വരാറായോ വൈഗ കുഞ്ഞേ…???.

“…ലാന്‍ഡ് ചെയ്തൂ….പുറത്തേക്ക് എത്തുബോള്‍ മാഡം വിളിക്കും…..”.

“…ഹാ അപ്പോ ഇന്ന് ഇതിന്‌ പണിയായീ…..”. കാദറിക്ക മടിയില്‍ തിരുകിയ ടാറൂസ് സിക്സ്സ് നൊട് ത്രീ റിവോള്‍വര്‍ എടുത്ത് അതിന്റെ കുഴല്‍ ചുണ്ടില്‍ വച്ചുരച്ചു.

“…ഉമം…”. ഞാന്‍ കനത്തില്‍ ഒന്ന് മൂളി.

റിവോള്‍വര്‍ ഖദ്ദര്‍ മുണ്ടിന്റെ കെട്ടിലേക്ക് തിരുകികൊണ്ട് കാദറിക്ക എതോ ഒരു ഒപ്പനപ്പാട്ട് പാടി. പെയ്തിറങ്ങുന്ന മഴ തുള്ളികളില്‍ കൈകള്‍ വച്ച് കുട്ടിയേ പോലെ സന്തോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *