കാർലോസ് മുതലാളി (ഭാഗം 8)

Posted by

സെക്യൂരിറ്റി പറഞ്ഞു…അയ്യോ ഞാൻ എന്ത് പറയാനാ…ഇവിടുത്തെ ഇപ്പോഴത്തെ കാര്യങ്ങൾ നോക്കുന്നത് ആ നന്ദ ഗോപാൽ സാറാ…ആളാണെങ്കിൽ ഒരു മനുഷ്യ പറ്റില്ലാത്തവനാ…ആ മാധവൻ കുട്ടി സാറ് മരിച്ചതിനു ശേഷം ഇവിടുത്തെ കാര്യങ്ങൾ എല്ലാം ആ നാറിയാ നോക്കുന്നത്…പിന്നെ നിങ്ങളെ ഒരു പക്ഷെ ഇന്ദിര മാഡത്തിനു  സഹായിക്കാനാകും..കാരണം ഈ ഡിസ്റ്റലറി അവരുടെ പേരിലാ….മാധവൻ കുട്ടി സാറിന്റെ ഭാര്യ ആണ് ഈ ഇന്ദിര മാഡം.പക്ഷെ അവർ ഇപ്പോൾ ഇങ്ങോട്ടു വരാറില്ല…

അവരുടെ വീടെവിടെയാ ഞാൻ പോയി കണ്ടുകൊള്ളാം…മാർക്കോസ് പറഞ്ഞു…സെക്യൂരിറ്റി അയാൾക്ക്‌ വഴി പറഞ്ഞു കൊടുത്തു…മാർക്കോസ് സെക്യൂരിറ്റി പറഞ്ഞ വഴിയേ യാത്ര തുടങ്ങി…ഒരു പുതു ജീവിതം തുടങ്ങാൻ…

നാരയണൻ കുട്ടി ഒരു ആറരയോടെ കുട്ടനാട് കൈനകരിയിൽ എത്തി തന്റെ പെങ്ങളോട് ഗോപുവിന് ഒരു ജോലി തരപ്പെടുത്തി എന്ന് പറഞ്ഞു.ഒരു മാർഗ്ഗവുമില്ലാതെ കഴിഞ്ഞിരുന്ന തങ്ങൾക്ക് ഒരു കച്ചിത്തുരുമ്പായി തോന്നി ഈ കിട്ടിയ ജോലിയെന്ന് ഗോപുവും പറഞ്ഞു..ഗോപു ഒരു പതിനായിരം രൂപ മാസം പ്രതീക്ഷിച്ചു.അന്നേരം തന്നെ നാരായണൻകുട്ടി ഒരു ചായയും കുടിച്ചു ഗോപുവിനെയും കൂട്ടി തിരികെ ഇറങ്ങി.കയ്യിൽ തന്റെ തുണികളടങ്ങിയ ബാഗുമായി ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഗോപു നാരായണൻ കുട്ടിയെ അനുഗമിച്ചു…

തളർന്നിരിക്കുന്ന ആനിയെ സമാശ്വസിപ്പിച്ചു കൊണ്ട് മേരി തന്റെ നൈറ്റിയുമൊക്കെ മാറി സാരിയുമുടുത്തു വന്നു.വാലാപ്പാടിനൊഴികെ ആർക്കും റോയി മരിച്ചു എന്നുള്ള വിവരം അറിയില്ലായിരുന്നു.എല്ലാവരും റെഡിയായി തിരുവനന്തപുരത്തേക്കു പോകുവാൻ..പക്ഷെ ആര് ഡ്രൈവ് ചെയ്യും ഇത്രയും ലോങ്ങ് ഡിസ്റ്റൻസ്…അതൊരു ചോദ്യ ചിഹ്നമായി…കാർലോസ് മാർക്കോസിന്റെ അഭാവം അപ്പോൾ മനസ്സിലാക്കി…ഞാൻ ആ തമ്പിയെ ഒന്ന് വിളിക്കട്ടെ കാർലോസ്….അവൻ വണ്ടിയുമായി വരാൻ പറയാം.എന്നിട്ടു നമുക്കൊരുമിച്ചു പോകാം…വലപ്പാട് തമ്പിയെ ഫോൺ ചെയ്യാൻ തുടങ്ങുമ്പോഴാണ് ഗോപുവും നാരായണന്കുട്ടിയും കാർലോസിന്റെ വീട്ടിൽ എത്തിയത്.

മുതലാളി ഞാൻ പറഞ്ഞ എന്റെ അനന്തരവൻ പയ്യനാണ് ഇത്…ഡ്രൈവർ ആയി ഒരാളെ വേണമെന്ന് മുതലാളി പറഞ്ഞില്ലേ….

Leave a Reply

Your email address will not be published. Required fields are marked *