കാർ സിഗ്നലും കടന്ന് കാർട്ടർ റോഡിലെ അപാർട്മെന്റിന്റെ പാർക്കിങ്ങിൽ എത്തിയപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും ഉണർന്നത്. വണ്ടി ലോക്ക് ചെയ്ത് ഞാൻ ലിഫ്റ്റിൽ കയറി എന്റെ ഫ്ലാറ്റിൽ എത്തി. സമയം എട്ടുമണി കഴിഞ്ഞിരുന്നു. ഇന്നെങ്കിലും നേരത്തെ എത്തേണ്ടതായിരുന്നു എന്നെനിക്ക് തോന്നി. ഇന്നും പാവം അഞ്ജലി എന്നെ കാണാതെ വിഷമിച്ചിരുന്നിണ്ടാവും. രാവിലെയും കൂടി അവളെന്നോട് പറഞ്ഞതാ വൈകീട്ട് നേരത്തെ വരണമെന്ന്. പതിവ് പരിഭവം പറച്ചിൽ ഇപ്പോഴും കേൾക്കാം.
കോളിംഗ് ബെൽ അടിച്ച ഉടനെ എന്റെ അഞ്ജലി വാതിൽ തുറന്നു. അല്പം അയഞ്ഞ നീളമുള്ള ഒരു ചുവന്ന ചുരിദാർ ആയിരുന്നു അവളുടെ വേഷം. അവളുടെ ഡ്രെസ്സുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്. മുടിയിഴകളിൽ ചിലത് അവളുടെ സുന്ദരമായ മുഖത്തേക്ക് വീണു കിടക്കുന്നത് കൊണ്ടാണോ എന്നറിയില്ല, ആ സൗന്ദര്യം ഇപ്പോൾ പതിന്മടങ്ങ് ഇരട്ടിച്ച പോലെ.
“കണ്ടോ കണ്ടോ ഇന്നും വൈകി. ഈ സൂരജേട്ടൻ അല്ലെങ്കിലും ഇങ്ങനാ. ഒരാൾ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുവാ എന്ന ഒരു വിചാരമേ ഇല്ല”. ഒരു കുസൃതി ചിരിയോടെ അവളെന്നെ കെട്ടിപിടിച്ച് ചുണ്ടിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു.
ഇന്നവൾ പതിവ് പിണക്കവും പരിഭവവും ഒക്കെ മാറ്റി വച്ച് ചിരിച്ചു കളിച്ചു നിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമായി.
അഞ്ജലി എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് വീണ്ടും തുടർന്നു. “ഏട്ടന് ഞാൻ ഒരാളെ കാണിച്ചു തരാം…. വാ”
“ആരാടീ?….” എനിക്ക് ആകാംക്ഷ അടക്കാനായില്ല.
“അതൊക്കെയുണ്ട്, ഇങ്ങോട്ട് വാ”. എന്നെ അവൾ അടുക്കളയിലേക്ക് കൊണ്ട് പോയി.
ഇനി നാട്ടിൽ നിന്ന് അമ്മയെങ്ങാൻ വന്നോ..? ഏയ് അമ്മയ്ക്ക് ഒറ്റയ്ക്ക് ഇത്രേം ദൂരം ഒന്നും വരാൻ പറ്റില്ല. പിന്നെ ആരായിരിക്കും അത്…?
അഞ്ജലി വർക്ക് ഏരിയയിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് എന്നോട് ചോദിച്ചു. “ഏട്ടന് ആരാ ആ നിൽക്കുന്നതെന്ന് മനസ്സിലായോ…?”
ഞാൻ വേഗം അങ്ങോട്ട് നോക്കി. അവിടെ അടുക്കള ജോലിയിൽ വ്യാപൃതയായി വെളുത്ത് കൊഴുത്തൊരു പെണ്ണ് നിൽപ്പുണ്ടായിരുന്നു. അവളുടെ ഇടതു വശത്തു നിന്നുള്ള ദൃശ്യമാണ് കിട്ടിയതെങ്കിലും അവളെ ശരിയ്ക്ക് നോക്കിക്കണ്ടു ഞാൻ.