എങ്കിലും ഞാൻ പലപ്പോഴും വളരെ പക്വമായ രീതിയിലാണ് കാര്യങ്ങൾ ചെയ്തിരുന്നത്. അതിനാൽ എന്റെ കൂട്ടുകാർപോലും എന്നെ എന്തെങ്കിലും കാര്യങ്ങളിൽ തമാശയായി കളിയാക്കുന്നതു കുറവായിരുന്നു. ഞാൻ അന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കൂട്ടുകാരുടെ പോലെ കളിതമാശയൊക്കെ ആയി നടക്കാൻ. വലുതായപ്പോൾ കുറെയൊക്കെ അവരുമായി കളിതമാശയുമായി ഇടപെടുവാൻ കഴിഞ്ഞിട്ടുണ്ട്. അതാണു ഇന്നും എന്റെ മനസ്സിലെന്നും പച്ച പിടിച്ചു നിൽക്കുന്ന കാര്യങ്ങൾ. വളർന്നു വന്നപ്പോൾ എനിക്കു തന്നെ കളിതമാശയുമായി കൂട്ടുകാരുമൊത്തുള്ള ജീവിതം, അവരുടെ അതിരുകടന്ന തമാശയും കളിയാക്കലും ഒഴിവാക്കേണ്ടിവന്നു. അതാണു എന്റെ ജീവിതം ഒരു പച്ച പിടിക്കാനുള്ള ഒരു കാരണം.
ഞാൻ ചെറുപ്പം മുതലെ ക്ലാസ്സിൽ ഒന്നാമനായിരുന്നു. ഇടക്കാലത്തു കൂട്ടുകാരുമായുള്ള അടുപ്പം കുറച്ചു ഞാൻ എന്റെ വിദ്യാഭ്യാസത്തിൽ പരിപൂർണ ശ്രദ്ധപതിപ്പിച്ചു. അതിന്റെ ഫലമായിട്ടണ് ഇന്നു ഗൾഫിൽ നല്ലൊരു ജോലി നേടിയെടുത്തത്. എങ്കിലും ഇന്നു നാട്ടിൽ പോകുമ്പോൾ അന്നത്തെ എന്റെ കൂട്ടുകാർ ബഹുമാനം കലർന്ന അടുപ്പമാണ് കാണിക്കുന്നത്. ഒരു രീതിയിൽ പറഞ്ഞാൽ അത് ഒരു സുഖം തരുന്നുണ്ട്. അതോടൊപ്പം വലിയ നഷ്ട ബോധവും. കാരണം ബാല്യകാല സൗഹൃദങ്ങളുടെ മധുരിക്കുന്ന ഓർമ്മകൾ ഈ മരുഭൂമിയിലെ ജീവിതത്തിൽ എന്നും നറുമണം പരത്തുന്ന പുഷ്പങ്ങളാണ്. ആ ഓർമ്മയിൽ നാട്ടിൽ വല്ലപ്പോഴും ചെല്ലുമ്പോൾ അവരുടെ ബഹുമാനം കലർന്ന പെരുമാറ്റും മനസ്സിൽ സുഖമുള്ള ഒരു
വേദനയായിത്തീർന്നിട്ടുണ്ട്.
എന്റെ ബാല്യകാല കൂട്ടുകാരെ ഞാൻ രണ്ടായി തരം തിരിക്കാം. ആദ്യം എന്റെ വീടിനു തൊട്ടടുത്തുണ്ടായിരുന്ന രണ്ടുപേർ. ഇവരുമായുള്ള കൂട്ടുകെട്ട്, ഞാൻ പതുക്കനെ നിർത്തിയാണ്, മറ്റുള്ളവരുമായി കൂട്ടുകൂടിയത്. ഈ രണ്ടുപേരും വളർന്നപ്പോൾ നാട്ടുകാരുടെ മുൻപിൽ നല്ല ഇമേജുണ്ടായിരുന്നില്ല. എന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒന്നു രണ്ടു സംഭവങ്ങൾ ഇവരുമായിട്ടുള്ള കൂട്ടുകെട്ടിന്റെ സമയത്താണ്. ഞങ്ങളുടെ വീടിനടുത്ത്, ഒരു ഇടങ്ങേറുപിടിച്ച ഒരു ചേച്ചിയുണ്ട്. എന്റെ കൂട്ടുകാരന്റെ അമ്മായിയാണത്. അവരുടെ ഭർത്താവ്, കല്യാണം കഴിഞ്ഞു നാലുവർഷം കഴിഞ്ഞപ്പോൾ മരിച്ചുപോയി. ഒരു മകളുണ്ട്.. ആ ചേച്ചിക്കന്നു ഒരു മുപ്പതു വയസ്സുണ്ട് എന്റെ നാട്ടിലെ ഒട്ടുമിക്ക ആൾക്കാരുടെയും ശരിയായ പ്രായം ഞാൻ, പഞ്ചായത്തിന്റെ സെൻസസ് എടുക്കാൻ
പോയപ്പോഴാണ് മനസ്സിലാക്കിയത്.