“പോർ മുലയോ, ഇതോ?!!” ഞാൻ നോക്കിയപ്പോൾ നാണം വന്നെങ്കിലും അവളെൻ്റെ കയ്യിടിച്ച് ഒടിക്കാൻ ഒരു വിഫലശ്രമം നടത്തി.
ഞാൻ വേറെ വഴിയില്ലാതെ വാക്കുകൾ ശ്രദ്ധിച്ച് തുടർന്നു. എന്നെ കൊണ്ട് ആ മുട്ടക്കാട്ടൻ മൂലകത്തിന്റെ ഫോർമുല കേൾക്കാൻ വയ്യ അതോണ്ടാണ്. ഇപ്പൊഴാണ് ഞാൻ ഒരു കോളിഫയ്ഡ് ഭർത്താവായത്.
“അപ്പൊ വേളി പറഞ്ഞു. അവരെല്ലാം സന്ധ്യയ്ക്ക് എത്തുമെന്ന്. അതുവരെ നേരം ഉച്ചയല്ലെ, ഉണ്ടിട്ട് ഇത്തിരിനേരം വിശ്രമിക്കാമെന്ന്. ഭക്ഷണത്തിൻ്റെ കാര്യമായത് കൊണ്ട് മല്ലനു അത് നല്ലൊരു ആശയമായി തോന്നി. മുട്ടിപലകയിട്ട്, ഇലവച്ച് ഉണ്ണാൻ ഇരുന്നപ്പോഴാണ് ശരിക്കും താമാശ. വേളി ഒന്നര പറക്കുള്ള ചോറിനൊപ്പം കറിയായി കൊണ്ട് വച്ചത്ത് പൊതിക്കാത്ത ഒരു മുഴുവൻ നാളികേരമായിരുന്നു. മല്ലൻ അത് കണ്ട് തലചൊറിഞ്ഞ്. പൊതിക്കാത്ത നാളികേരം കൂട്ടി എങ്ങനെയുണ്ണുമെന്ന് വേളിയോട് സംശയം ആരാഞ്ഞു, ‘ഇയ്യോ സോറി, ചോദിച്ചു’. കട്ടിളപടിക്ക് അപ്പുറം മുഖം പോലും കാണാത്തവണ്ണം മറവിലിരുന്ന അന്തർജനം, കൈ മാത്രം കിട്ടിള പടിക്ക് പുറത്തിട്ട്, പിഞ്ഞാണം നീക്കിവച്ച് വെറും കൈവച്ച് ആ പൊതിക്കാത്ത നാളികേരം, അമർത്തിയുടച്ച് പിഴിഞ്ഞ് നാളികേര പാലെടുത്ത് കൊടുത്തു എന്നാണ് കഥ.”
“അപ്പൊ മല്ലൻ എന്തുചെയ്തു. ഊണ് കഴിച്ചില്ലേ??!”
“നല്ല കഥയായി. താൻ മുട്ടാൻ വന്നിരിക്കണോരുടെ വീട്ടിലെ പെണ്ണുങ്ങളെന്നെ ഇങ്ങനെയാണെങ്കി പുള്ളി ആണുങ്ങൾ വരാൻ കാത്ത് നിൽക്കോ, പുള്ളി ഓടിയ വഴിയാണാ വരമ്പ് ഇട്ടിരിക്കുന്നത് വല്ല പുല്ലും മുളച്ചിട്ടുണ്ടോന്ന് നോക്കിയേ നീ.”
പക്ഷെ അത് മാത്രം മീനാക്ഷിക്കു പിടിച്ചില്ല. അതെന്താ പെണ്ണുങ്ങൾക്ക് മാത്രം ശക്തിണ്ടായാൽ. അതിലും ശക്തി ആണുങ്ങൾക്ക് ഉണ്ടാവുംന്ന് നിർബന്ധം ഇണ്ടോ?
“കഥയല്ലെ മീനാക്ഷി, വിട്ട് കള.”
“പിന്നെ ഇത്ര ശക്തി ഇള്ള , വേളി എന്തിനാ കട്ടിളപടിക്കപ്പുറം മറഞ്ഞ് നിക്കണെ?!!, ഒരു പൊട്ടകഥ.”
മീനാക്ഷി കയ്യെല്ലാം ഉഴിഞ്ഞ്, മസില് പിടിച്ച് നോക്കുന്നുണ്ട്.