തിരികെ ഭൈരവാണ് അവളെ വീട്ടിൽ കൊണ്ടുചെന്നാക്കിയത്, അതിനിടയിൽ വൃന്ദയുടെ അഡ്മിഷന്റെ കാര്യവും അവളോട് പറഞ്ഞു…
❀•••••••••••••••❀••••••••••••••❀
വൃന്ദ അന്ന് മുഴുവൻ രുദ്രിനെ കാണുമ്പോൾ മുഖവും വീർപ്പിച്ചു നടന്നു, അന്ന് കാവിൽ വിളക്ക് വയ്ക്കാൻ വൃന്ദ ഒറ്റയ്ക്കാണ് പോയത്, കാവിന് ചുറ്റും വൃത്തിയാക്കി നിൽക്കുമ്പോൾ ആരോ പിറകിൽ നിന്നും അവളെ ചേർത്ത് പിടിച്ചു, അവളൊന്ന് ഞെട്ടിയെങ്കിലും അവളേറെ ഇഷ്ടപെടുന്ന സുഗന്ധം കൊണ്ട് തന്നെ പിറകിൽ ആരാണെന്ന് അവൾക്ക് മനസ്സിലായിരുന്നു, അവൾ ആ പിടി വിടുവിക്കാൻ വേണ്ടി കുതറി
“വിട്… മര്യാദക്ക് വിട്ടോ… ഇല്ലേ ഞാനൊച്ചയുണ്ടാക്കും…”
അവൾ കലിപ്പോടെ പറഞ്ഞു
“അടങ്ങി നിക്കടി പെണ്ണേ…”
അവൻ അവളെ അവനഭിമുഖമാക്കി ഒന്നുകൂടി ചേർത്തു പിടിച്ചു
“എന്നെ തൊടണ്ട… എന്നെക്കാൾ കാണാൻ സുന്ദരിയായ വേറെ ആളുണ്ടല്ലോ… അവിടെപ്പോയി തൊട്ടാ മതി…”
അവൾ കുതറിക്കൊണ്ട് പറഞ്ഞു
“എന്റെ ഉണ്ണിക്കുട്ടനെക്കാൾ സുന്ദരി… അതാരാ…?”
രുദ്ര് ആലോചിക്കുന്നപോലെ പറഞ്ഞു
“സുഖിപ്പിക്കണ്ട… എന്നെ വഴക്ക് പറഞ്ഞില്ലേ ഇന്ന്… എനിക്കെത്ര വെഷമം ആയന്നറിയോ…?”
രുദ്ര് ഒരു നിമിഷം അവളെ നോക്കി
“അതിന് സോറി പറയാൻ എത്ര പ്രാവശ്യം ഞാൻ വന്നു, അപ്പോഴെല്ലാം മുഖം വീർപ്പിച്ച് നടന്നതാരാ…?”
അവളൊന്നും മിണ്ടാതെ അവന്റെ കയ്യിൽ നിന്നും കുതറി മാറി ഒന്നും മിണ്ടാതെ കാവിലെ കൽവിളക്കുകളിൽ ദീപം പകർന്നു, പിന്നീട് അവൾ കൈ കൂപ്പി നിന്നു, തിരിഞ്ഞു നോക്കുമ്പോൾ അവളെത്തന്നെ നോക്കി കൈ മാറിൽ പിണച്ചുകെട്ടി പുഞ്ചിരിയോടെ നിൽക്കുന്ന രുദ്രിനെയാണ് കണ്ടത്,
വൃന്ദ പെട്ടെന്ന് തന്നെ അവനരികിലേക്ക് വന്ന് അവന്റെ കയ്യിൽ പിടിച്ചു വലിച്ച് കാവിന് മുന്നിൽ കൊണ്ട് വന്നു നിർത്തി കൈകൾ കൂപ്പി പ്രാത്ഥിക്കാൻ അവനോട് ആംഗ്യം കാണിച്ചു, രുദ്ര് പുഞ്ചിരിയോടെ കണ്ണടച്ച് കാവിലേക്ക് കൈ കൂപ്പി നിന്നു, അത് കണ്ട് വൃന്ദ ഒന്ന് പുഞ്ചിരിച്ച് അവളും കണ്ണടച്ചു പ്രാർത്ഥിച്ചു നിന്നു…
“എന്റെ കാവിലമ്മേ… എന്റെ വലതു ഭാഗത്ത് നിൽക്കുന്ന ഈ മൊതലിനെ താലികെട്ടി സ്വന്തമാക്കാൻ പെട്ടെന്ന് കഴിയണേ… എന്റെ പ്രേമം മുഴുവൻ പകുത്തു നൽകി അവളോട് ഇണ ചേർന്ന് എന്റെ കുഞ്ഞുങ്ങളെ കണ്ട്, അവരോടൊപ്പം ഒരു നൂറ് കൊല്ലം കഴിയാൻ കഴിയണേ…”