എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. അവരുടെ സ്വഭാവത്തിന് അവരെ കൊന്നില്ലല്ലോ?!! അതാണ് മുതല് ഞാൻ മനസിലോർത്തു. അവരെക്കുറിച്ചുള്ള അഭിപ്രായം കൂടുതൽ മോശമാകാനേ എന്റെ അന്വേഷണം ഉപകരിച്ചുള്ളൂ.
( എന്റെ വിവരണം നീണ്ടു നീണ്ട് പോകുകയാണ് അല്ലേ, പക്ഷേ എന്തു ചെയ്യാം ഈ കഥ ഇങ്ങിനെ എഴുതിയാലേ ഒരു സുഖമുള്ളൂ. ഇതൊരു ഡയറിക്കുറിപ്പായും കണക്കാക്കാം)
ഈ അവസരത്തിലെല്ലാം ഞാനും സുനന്ദയുമായി സൂപ്പർ പരിപാടികൾ ആരംഭിച്ചിരുന്നു. ചേച്ചി ഇതൊക്കെ മനസിലാക്കുന്നുണ്ട്, എന്തെന്നാൽ സുനന്ദ ഞായറാഴ്ച്ച വരുന്നതും മറ്റും ചേച്ചി അറിഞ്ഞിരുന്നു. ( ഇവർ രണ്ടു പേരും ഒരിക്കലും തമ്മിൽ തമ്മിൽ കണ്ടിട്ടില്ല.) മനോഹരൻ ആയിരുന്നിരിക്കാം അത് പറഞ്ഞത്.
വൈകിട്ട് ഞാൻ വെള്ളമടിച്ചിരുന്നപ്പോൾ ഒരു ദിവസം മനോഹരനെ ഞാൻ ചൊറിഞ്ഞു. “എടാ ആ തള്ള നിന്നെ കാണാനല്ലേ ഇവിടെ കയറി ഇറങ്ങി നടക്കുന്നത്? എന്താ നിങ്ങളുടെ പരിപാടി? നിന്റെ ആ ലൈൻ നേഴ്സ് പെണ്ണുണ്ടല്ലോ, അതിനോട് ഞാൻ പറയും, സത്യം പറഞ്ഞോ.”
മനോഹരൻ അർത്ഥം വച്ച് ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“എന്റെ, ചേട്ടാ ആ ചേച്ചി വരുന്നത് ചേട്ടന്റെ വിവരങ്ങൾ അറിയാനാണ്, ചേട്ടന്റെ കാര്യങ്ങളെല്ലാം ചോദിക്കും, സത്യം പറയട്ടെ അവർക്ക് നിങ്ങളോട് എന്തോ ഉണ്ട്”
ശ്ശെടാ “പേറെടുക്കാൻ ചെന്നവൾ ഇരട്ട പെറ്റെന്നോ” മറ്റോ പറഞ്ഞപോലായല്ലോ കാര്യങ്ങൾ.
ഞങ്ങൾ തമ്മിൽ കുറെ തർക്കിച്ചു.
മനോഹരൻ നുണയൊന്നും പറയില്ല. ഇതുപോലൊരു വിഷയം തമാശും പറയില്ല. കാരണം അന്യനാടാണ്, ലീക്കായാൽ നാട്ടുകാരുടെ തല്ലുകിട്ടും.
എനിക്ക് മൊത്തം കാര്യങ്ങളിൽ വലിയ ഭംഗിയൊന്നും തോന്നിയില്ല . ഒരു മാതിരി ചീഞ്ഞ കേസ്.
ഒരു ദിവസം ഞാൻ സാദനങ്ങളും മറ്റും വാങ്ങി വരുമ്പോൾ എന്തോ ഒന്ന് കടയിൽ മറന്നു വച്ചു. തിരിച്ച് കൈയ്യിലുള്ളത് മുഴുവൻ ചുമക്കാൻ വയ്യാത്തതിനാൽ ചേച്ചിയുടെ വീടിന്റെ ഗെയ്റ്റ് തുറന്ന് വാതിലിൽ മുട്ടി.
ചേച്ചി വാതിൽ തുറന്നു. ഞാൻ കാര്യം ധരിപ്പിച്ചിട്ട് മേടിച്ച് സാദനങ്ങൾ അവരെ ഏൽപ്പിച്ച് തിരിച്ച് ടൗണിലേയ്ക്ക് ഓടി. ഏതായാലും കടയിൽ തന്നെ ഉണ്ടായിരുന്നു മറന്നവ. സന്തോഷത്തോടെ തിരിച്ചു ഓടിവന്നു. എന്തെന്നാൽ ഞാൻ ചേച്ചിയെ ഏത്പിച്ച സാദനങ്ങളുടെ കൂടെ മീനും ഉണ്ടായിരുന്നു. അത് ചീത്തയാകും.