12 ആം യാമത്തിലൊരു രതിമൂർച്ഛ
12 am Yamathiloru Rathimoorcha | Author : Komban
ചിത്തഭ്രമം ബാധിച്ചവളെപ്പോലെ മുടിയഴിച്ചിട്ടാടുന്ന മഴ കൊച്ചി നഗരത്തെ ബാധിച്ചിട്ട് ഏറെ നേരമായി. മഴയുടെ ഈ രൗദ്രഭാവത്തിനു കാരണമെന്താണ്? പെണ്ണിന്റെയുള്ളിലെ കൊടുമ്പിരികൊണ്ട വികാരങ്ങളുടെ വേലിയേറ്റമാണോ? രജസ്വലയായ പെണ്ണിന്റെ ഉറവയാണെങ്കിൽ അത് നിൽക്കാൻ മൂന്നാലു ദിവസം തന്നെ വേണം!!!! പ്രകൃതിയെ കുളിരണിയാക്കുമായിരിക്കും? സംശയമായില്ല. ചൂടിന് ഒരാശ്വാസം പോലെ. പക്ഷെ കാക്കനാട് എക്സ്പ്രസ്സ് വെയിലൂടെ ഇരുട്ടിനെ കീറി മുറിച്ചുകൊണ്ട് തന്റെ കറുത്ത ഹാർലി ഡേവിഡ്സൺ പെടപ്പിച്ചു പാഞ്ഞു വരികയായിരുന്നു സിദ്ധാർഥും പിറകിൽ മെർലിനും അങ്ങനെയല്ലായിരുന്നു. അവർ വരുന്ന വഴിയിൽ തെരുവ് വിളക്ക് പോലും ചിലയിടങ്ങളിലെ ഉണ്ടായിരുന്നുള്ളു. വെള്ളം പൊങ്ങിത്തുടങ്ങുന്നുമുണ്ട്, ഇരുവരും ഇത്രയും നേരമായി ലുലു മാളിലെ പ്രീമിയം തീയറ്ററിലായിരുന്നു, ആയതിനാൽ പുറത്തു പെയ്യുന്ന പേമാരിയെക്കുറിച്ചു രണ്ടാൾക്കും അറിയാൻ കഴിഞ്ഞില്ല. സിനിമ തീർന്നശേഷം കുറേനേരം മഴതോരുമെന്നു കാത്തു നിന്നെങ്കിലും മണി അപ്പോഴേക്കും 11 കഴിഞ്ഞു. ചാർജില്ലാതെ മെറിന്റെ ഫോൺ അവൾ ഓഫാക്കിയെങ്കിലും ഇടയ്ക്കിടെ അവളത് ഹാൻഡ്ബാഗിൽ നിന്നുമെടുത്തു നോക്കി. ടെൻഷനായും പരിഭ്രമമവും മെറിനെ ബാധിക്കുമ്പോ സിദ്ധു അവൾക്ക് ധൈര്യം പകർന്നു.
“പോകാം ല്ലേ.” മഴയൊരല്പം കുറഞ്ഞതും മെറിൻ സിദ്ധുവിനോട് പറഞ്ഞു. മെറിന്റെ മുഖത്തിന്റെ ഇനിപ്പും, മുലകളുടെ മുഴുപ്പും തീയറ്ററിൽ വെച്ച് സിദ്ധു പലതവണ അവളറിയാതെ നോക്കിയിരുന്നു. മെറിന്റെ ചോര ചുണ്ടുകളുടെ ശോണിമ മാത്രം മതി ഒരുവനെ കാമ ഭ്രാന്തനാക്കാൻ, അത്രമേൽ മെറിനെ കോളേജ് കാലം മുതൽ സിദ്ധു ഉള്ളിൽ ആരാധിച്ചിരുന്നു, അവളെ നേടണമെന്ന് കൊതിച്ചിരുന്നു.
മെറിനും സിദ്ധുവിനെ ഒരു സുഹൃത്തിനു അപ്പുറം കാണാൻ കഴിയുമായിരുന്നില്ല, പക്ഷെ അവൾക്കറിയാമായിരുന്നു. സിദ്ധു ഉൾപ്പെടെ പലരും തന്നെ മോഹിക്കുന്നുണ്ടെന്ന കാര്യം.
ഭയമേറെ കീഴടക്കിയ മെറിന്റെ വിടർന്ന കണ്ണിലേക്ക് നോക്കി, സിദ്ധു പോവാം എന്ന് തലയാട്ടി മറുപടി പറഞ്ഞശേഷം അവന്റെ വണ്ടിയെടുത്തു. രാത്രി ആയതിനാൽ രണ്ടാൾക്കും ഹെൽമെറ്റ് ഉണ്ടായിരുന്നില്ല, അപ്പോഴും ചെറു ചാറ്റൽ മഴയായിരുന്നു. പക്ഷെ അവർ കാക്കനാട് എത്താറാവുമോഴേക്കും മഴ വീണ്ടും കനത്തു. രാത്രിയിലെ ആ പാതിവഴിയിൽ രണ്ടാളും പൂർണ്ണമായും നനഞ്ഞിരുന്നു.