Keerthi Pennu | Author : Amal Srk
വലിയ കുന്നും, മലയുമൊക്കെയുള്ള ഉൾനാടൻ പ്രദേശമാണിത്. ജനവാസമുവും പൊതുവെ കുറവാണ്. കൂടുതലും റബ്ബർ കർഷകരായ കൃസ്ത്യാനികളാണ് അവിടെ. പിന്നെ കുറച്ച് ഹിന്ദുക്കളും.
വഴിയരികിലെ ഓല ചായ്പ്പിൽ കൂട്ടുകാരുടെ കൂടെയിരുന്ന് വെടി പറഞ്ഞിരിക്കുകയാണ് ബെന്നി. വയസ്സ് 63 കഴിഞ്ഞു, പ്രദേശത്ത് ബെന്നിയോളം സ്വത്തുള്ള വേറെ ആരും തന്നെയില്ല. നാട്ടിൽ ബെന്നിച്ചായൻ എന്നാണ് പുള്ളി അറിയപ്പെടുന്നത്. ബെന്നിയുടെ അടുത്ത സുഹൃത്തുക്കളാണ് മത്തായിയും, ജോസഫും, ഫിലിപ്പും. ഇവരെല്ലാവരും തന്നെ വയസ്സ് 60 കഴിഞ്ഞു.
ഈ സമയം ഒരു സുന്ദരി കുട്ടി ബാഗുമായി അതുവഴി കോളേജിലേക്ക് പോകുന്നത് ബെന്നിയുടെ ശ്രദ്ധയിൽ പെട്ടു. അല്ലേലും കൊച്ചു പെൺപിള്ളേരെ കാണുമ്പോ കിളവൻമാർക്ക് പ്രത്യേകം ഒരു ഇളക്കമാണ്. വായി നോക്കുന്നവർക്ക് മുഖം കൊടുക്കാതെ തല താഴ്ത്തി അവൾ നടത്തം തുടർന്നു.
ബെന്നിച്ചൻ അവളെ നോക്കി ഉറക്കെ ചൂളമടിച്ചു. അത് കേട്ട് അവൾ തിരിഞ്ഞു നോക്കി, ദേഷ്യത്തോടെ മുഖം ചുളിച്ച് നടന്നു പോയി.
” ഇവളേതാ.. ബെന്നി..? ”
ഫിലിപ്പ് ചോദിച്ചു.
” ഇത് ആ ദാസന്റെ മരിച്ചുപോയ അനിയന്റെ മോളാ ”
ബെന്നി മറുപടി പറഞ്ഞു.
” എന്നിട്ടാണോ നീ ആ കൊച്ചിനെ നോക്കി ചൂളമടിച്ചത്? ”
ഫിലിപ്പ് സംശയം ചോദിച്ചു.