രാധാമണിയുടെ ഏകാന്തത
Radhamaniyude Ekanthatha | Author : MMS
മധ്യ തിരുവിതാംകൂറിലെ പേരുകേട്ട തറവാട്ടിലാണ് രാധാമണിയുടെ ജനനം.ചെറുപ്പം മുതലേ അവൾ പഠിക്കാൻ മിടുക്കിയായിരുന്നു.കാണാനും അതിസുന്ദരി.നല്ല രീതിയിൽ പഠിച്ചു മുന്നേറി ഒരു ദിവസം കോളേജിലേക്ക് പോകും വഴി അവൾ രാജന്റെ കണ്ണിൽ ഉടക്കിയത്.അക്കാലത്തെ എണ്ണപ്പെട്ട പണക്കാരിൽ ഒരാളാണ് രാജന്റെ അച്ഛൻ.
അങ്ങേരുടെ ഏക മകനായ രാജൻ അച്ഛന്റെ സ്ഥാപനങ്ങളിലെല്ലാം അല്പം ശ്രദ്ധ ചെലുത്തി കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ച് നടക്കുന്ന കാലം.ഏതു സമയവും രാജന്റെ കൂടെ ഒന്ന് രണ്ട് സുഹൃത്തുക്കൾ ഒപ്പം കാണും.അന്ന് അധിക വീടുകളിലും പട്ടിണിയും പരിവട്ടവും പേറി ജീവിക്കുന്ന കാലമായിരുന്നു.
അവൻറെ കൂടെ നടക്കുമ്പോൾ അവർക്ക് വാഴയ്ക്ക് രുചിയുള്ള എന്തെങ്കിലും വിശപ്പടക്കാൻ കിട്ടും.അവൾ ബസ് കാത്ത് നിൽക്കുന്ന ഇടങ്ങളിൽ എല്ലാം രാജൻ ലൈൻ അടിച്ച് വളക്കാൻ നോക്കി പക്ഷേ അവൻറെ ഒരു കളികളും അവളുടെ അടുത്ത് വില പോയില്ല.
അവൻ പഠിച്ച പണി പതിനെട്ടും പയറ്റി എന്നിട്ടുണ്ടോ രക്ഷ.അവളുടെ സ്ഥാനത്ത് മറ്റേതെങ്കിലും പെൺപിള്ളേർ ആയിരുന്നെങ്കിൽ അവൻ്റെ കോപ്രായങ്ങളിൽ മയങ്ങിയില്ലെങ്കിലും അവൻ്റെ സ്വത്ത് കണ്ടെങ്കിലും മയങ്ങിയേനെ.രാജൻ അവളിൽ ഇഷ്ടം മൂത്ത് കല്യാണം കഴിക്കുകയാണെങ്കിൽ അവളെത്തന്നെ കെട്ടുമെന്ന വാശിയോടെ കൂട്ടുകാർക്ക് മുന്നിൽ ശപഥം ചെയ്തു.അവൻ അച്ഛൻറെ മുന്നിൽ കാര്യം അവതരിപ്പിച്ചു.ഏക മകൻറെ ആഗ്രഹം സാധിപ്പിച്ചു
കൊടുക്കാൻ അച്ഛൻ തുനിഞ്ഞിറങ്ങി.രാജനും രാധാമണിയുമായുള്ള കല്യാണം അച്ഛൻ അവരുമായി സംസാരിച്ചു ഉറപ്പിച്ച കാര്യം കൂട്ടുകാരൻ വഴിയാണ് അവൻ ആദ്യം അറിയുന്നത്.പെട്ടെന്ന് കേട്ടപ്പോൾ അവനിൽ ആ വാർത്ത നെട്ടൽ ഉളവാക്കി.ആ സന്തോഷ വാർത്ത അച്ഛന്റെ വായിൽ നിന്നും കേട്ടതോടെ ഒരു ആഘോഷ തിമിർപ്പായിരുന്നു.
ആ സന്തോഷനാൾ വന്നെത്തി.കല്യാണ വേഷത്തിൽ അവൾ അതി സുന്ദരി.കല്യാണം മംഗളമായി നടന്നു.വൈകുന്നേരത്തോടെ നാട്ടുകാരും കുടുംബക്കാരും ഒക്കെ അരങ്ങൊഴിഞ്ഞു തുടങ്ങി.രാധാമണി പാൽ ഗ്ലാസ്സുമായി മണിയറയിലേക്ക് കയറി രാജൻ ആർത്തിയോടെ അവളെ കാത്തിരിപ്പാണ്.രാജൻ അവളെ കൈപ്പിടിച്ച് ബെഡിലോട്ട് ഇരുത്തി.കുറച്ചുനേരം കല്യാണത്തിന് വന്നവരെയും പോയവരെയും കുറിച്ച് അല്പം സംസാരം.പകുതി പാൽ കുടിച്ച് അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങി കുടിച്ചു.മങ്ങിയ റാന്തൽ വെളിച്ചത്തിൽ പിന്നെ പറയേണ്ടതുണ്ടോ