അങ്ങിനെ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോകുകയും, ശ്യാമിനെ ഒരു തവണ ആശുപത്രിയിൽ വരെ കൊണ്ടുവരണം എന്ന് ജെറിയോട് സിസ്റ്റർ പറഞ്ഞിരിക്കുന്ന സമയം.
ജെറിയുടെ കൂടെയുള്ള പയ്യൻമാർ എങ്ങിനുള്ളവർ ആണ് എന്ന് അറിഞ്ഞിരിക്കാനാണ് അതെന്ന് ശ്യാമിന് മനസിലായിരുന്നു.
അതിനാൽ തന്നെ ഒരു അളവ് ഉണ്ടാകും എന്ന മടികാരണം ശ്യാം നിവൃത്തിയുണ്ടെങ്കിൽ ഹോസ്പിറ്റലിലും, നേഴ്‌സിങ്ങ് കോളേജിന്റെ പരിസരത്തും പോകുന്നത് ഒഴിവാക്കി, ഇത് രണ്ടും ഒരു കോമ്പൗണ്ടിലായിരുന്നു.
അന്നാണ് ബെന്നി പോയി ബൈക്കിൽ നിന്നും വീണത്. കാല് ഒടിഞ്ഞു; വെറുതെ ഒടിഞ്ഞാൽ പ്ലസ്റ്റർ ഇട്ട് ആശുപത്രിവിട്ടാൽ മതി, ഇത് എല്ല് രണ്ടായി ഒടിയുകയും; നട്ടും ബോൾട്ടും ഇട്ട് മുറുക്കുകയും, കാലിൽ നല്ല ഭംഗിയിൽ ഒരു ആന്റീന ഫിറ്റാകുകയും ചെയ്തു.!! പോരാത്തതിന് വെയ്റ്റ് ഇട്ടാണ് കിടക്കുന്നതും.
ബെന്നിയുടെ ബന്ധുക്കൾ വന്നും പോയുമിരുന്നു, ദിവസങ്ങൾ കടന്നു പോയി. ബെന്നിയെ സന്ദർശിക്കാൻ ചെല്ലുന്ന കൂട്ടുകാരെ കാണുമ്പോഴേ ചാർച്ചക്കാർ പതിയെ വലിയാൻ തുടങ്ങി.
പണപരമായ കാര്യങ്ങൾ അവർ നോക്കിക്കോളും; എങ്കിലും ആശുപത്രിയിൽ കൂട്ടിരിക്കാൻ ബന്ധുക്കൾക്ക് എത്രകാലം സാധിക്കും. അവർ വൈകുന്നേരങ്ങളിൽ കൂട്ടുകാരിലാരേയെങ്കിലും ബെന്നിയെ ഏൽപ്പിക്കാൻ തുടങ്ങി.
ജെറിയോടുള്ള ബന്ധംവഴി ബെറ്റി സിസ്റ്ററും ബെന്നിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു, പോരാത്തതിന് അവനൊരു തികഞ്ഞ ക്രിസ്ത്യാനിയും കൂട്ടത്തിൽ ഭേദവും ആയിരുന്നു.
ശ്യാം കൂട്ടിരുന്ന ഒരു ദിവസമാണ് ആദ്യമായി സിസ്റ്ററിനെ പരിചയപ്പെടാൻ ഇടവന്നത്.
പ്രിൻസിപ്പാള്, കർക്കശക്കാരി എന്നെല്ലാം കേട്ടപ്പോൾ ശ്യാം കരുതിയത് 60 വയസുള്ള നരച്ചു തടിച്ച ഒരു ഹിഡുംബിയെ ആയിരുന്നു. എന്നാൽ മുന്നിൽ വന്നതോ?
അതിസുന്ദരിയായ ഒരു സിസ്റ്റർ, നല്ല നിറവും മനോഹരമായ ദന്തനിരയും, ചിരിക്കുമ്പോൾ കണ്ണുകൾ അടഞ്ഞുപോകുന്ന ഒരു ഭാവവും!, കൈവെള്ളക്കകം മുഴുവൻ ചുമന്നിരിക്കുന്നു, ചുണ്ടുകളും ചോരച്ചുമപ്പ്!! അവർ നടക്കുന്നതിനു പോലും ഒരു താളമുണ്ടായിരുന്നു.
തലയിലെ തട്ടത്തിനിടയിലൂടെ ചുരുളുകളായി പുറത്തേയ്ക്ക് എമ്പാടും ചിതറി നിൽക്കുന്ന തലമുടി അവരുടെ കേശാഭാരത്തിന് തെളിവായിരുന്നു. അവ അവർക്ക് ഒരു പ്രത്യേക ഭംഗി എടുത്തു നൽകി.
ദീർഘവൃത്താകാരത്തിലുള്ള അവരുടെ മുഖവും, ആജ്ഞാശക്തി ദ്യോദിപ്പിക്കുന്ന കണ്ണുകളും ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും സിനിമാ നടി കന്യാസ്ത്രി വേഷം കെട്ടിയതാണെന്ന് തോന്നുകയുള്ളൂ.