“പിന്നെ.. ചെറിയച്ഛൻ പറഞ്ഞ സ്വർണ്ണം ലത്തീഫ് പറയുന്നിടത്ത് പോയി വാങ്ങിക്കൊ ഞാൻ ഓനോട് പറഞ്ഞിട്ടുണ്ട്.”
എന്നാ പിന്നെ അച്ഛന് പോയി നേരിട്ട് വാങ്ങിക്കൂടെ? എന്നു ചോദിക്കാൻ മനസ്സിൽ വന്നു.. എന്നത്തേയും പോലെ ചോദിച്ചില്ല..
“ഞാൻ എന്നാ പിന്നെ പോയി പൈസ വാങ്ങി കേക്ക് ഓർഡർ ചെയ്തിട്ട് വരട്ടെ?”
“എല്ലടാ നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ??? തന്തപ്പടി ചൂടായി.. “ലത്തീഫിന്റെ അടുത്ത് ഉച്ചക്ക് ശേഷം പോയാൽ മതി ഓൻ രാവിലെ ബാങ്കില് പോയിട്ട് പൈസ എടുത്തിട്ട് ഉച്ചക്ക് ശേഷം തരും” ഭാഗ്യത്തിന് അപ്പോൾ ബസ് വന്നു. “ആ ശരി എന്നാ ഞാൻ കേക്ക് ഓർഡർ ചെയ്തിട്ട് വരുന്നു..”
ബസ്സില് കേറിയപ്പോ ഏത് ബേക്കറിയിൽ പോകും? അമ്പിളി ചേച്ചിയുടെ കടയുടെ അടുത്തുള്ള ബേക്കറിയില് പോയാലോ? അന്ന് അവിടെ ക്രീം കേക്ക് കണ്ടിരുന്നു..കുറച്ചു സമയം അമ്പിളി ചേച്ചിയോട് കത്തിയും വെക്കാം..
ബസ് ഇറങ്ങി അവിടേക്ക് നടക്കുമ്പോ ആണ് ഓർമ്മ വന്നേ അമ്പിളി ചേച്ചി ഉച്ചക്കല്ലേ ഉണ്ടാവൂ.. ഏതായലും കേക്ക് ഓർഡർ ചെയ്യാം.. …
1.5 കിലോ എന്നു പറഞ്ഞപ്പോ അയാള് പറഞ്ഞു “വൈകുന്നേരത്തേക്ക് തരാം..”
“അത് മതി”
“ഏതാ വേണ്ടത്?”
“ബ്ലാക്ക് ഫോറെസ്റ്റ് ഉണ്ടാകുമോ?”
“ഉണ്ടാക്കാം”
“അതിൽ പേരെഴുതി തരില്ലേ?”
ഒരു കടലാസ്സും പെന്നും എടുത്തു എഴുതേണ്ടത് എന്താ എന്നു എഴുതി കൊടുക്കാന് പറഞ്ഞു.
“ശരി ഞാൻ എപ്പോഴാ വരേണ്ടത്?”
ഒരു 3-4 മണിയാവുമ്പോഴേക്ക് ആവും..
ഇപ്പോഴത്തെ പോലെ ആ സമയത്ത് നമ്മുടെ നാട്ടിലൊന്നും വല്യ കേക്ക് ഓർഡർ ചെയ്യാതെ കിട്ടില്ല… അത് കഴിഞ്ഞു അമ്പിളി ചേച്ചിയിടെ കടയിലേക്ക് നോക്കി അവിടെ ഒരു തല നരച്ച ഒരാളുണ്ട്.. അങ്ങോട്ട് കേറിയില്ല.. തിരിച്ചു വീട്ടിലേക്ക് പോയി.. മുറിയിൽ മോൻ കിടന്നുറങ്ങുന്നുണ്ട് ലുങ്കി മാറ്റി അവന്റെ ഒപ്പം കേറി കിടന്നു ഫോണെടുത്ത് നോക്കുമ്പോ പല്ലവിയുടെ മെസ്സേജ് വന്നു കിടക്കുന്നു, നോക്കുമ്പോ അവൾ ഓൺലൈനില് ഉണ്ട്.. കുറച്ചു നേരം അവളോട് കത്തി വച്ചു.. അവൾക്ക് ഉച്ചയ്ക്ക് ശേഷം ചേച്ചിയുടെ കൂടെ ഷോപ്പിങ്ന് പോണം. ഇപ്പോ പെണ്ണ് ഡീസൻറ് ആയാണ് സംസാരിക്കുന്നത്.. അവൾ എല്ലാം മറന്നു പോയോ എന്നു വരെ എനിക്ക് തോന്നി.. ഇടക്ക് ചെറിയമ്മ മോനെ നോക്കാൻ വന്നു,,