“ഹരി…. എന്‍റെ കയ്യിൽ…” കീശയിലുള്ള ആ താലി ഞാൻ അവനു കാണിച്ചു. ഇതെന്തൊ പൂജിക്കുന്ന പരിവാടിയോക്കെയില്ലേ? അവനറിയാംമായിരിക്കും
“എടാ.. അപ്പൊ തീരുമാനിച്ചോ??…” അവനാകാംഷ. ” നിക്ക് ഞാനിപ്പോ വരാം വേണ്ട ഞാൻ വിളിക്കുമ്പോ നീ വന്നാൽ മതി ട്ടോ …. ” അവൻ തിരക്ക് കൂട്ടി. കയ്യിലെ താലി വാങ്ങി. അവൻ ചുറ്റും നോക്കി
“അമ്മയും അനുവേച്ചിയും വരുന്നുണ്ട്. ഇച്ചിരി നേരം ഇരിക്ക്.. അപ്പോഴേക്കും ഞാൻ വിളിക്കാം..” അവനതും കൊണ്ട് ഉള്ളിലേക്ക് പോയി. അമ്മ വന്നു. എനിക്കും അനുവിനും ചന്ദനം തൊട്ട് തന്നു. ആളുന്ന ദീപത്തിനന്‍റെ സൗന്ദര്യം പോലെ തിളങ്ങുന്ന ചെറിയമ്മയെ, അവളുടെ കുട്ടിത്വത്തെ നോക്കി നിന്നു പോയി. അമ്മക്കും കുറവല്ല. അതിന് ഇന്ന് നല്ല ഉൽസാഹമാണ്. അടുത്ത് വരുന്നവരോടൊക്കെ സംസാരിക്കുന്നുണ്ട്. ചിരിക്കുന്നുണ്ട്. ചെറിയമ്മ എന്‍റെ കയ്യിൽ തൂങ്ങി.
“ഞാൻ നിന്‍റെ കൂടെ അന്നിവിടെ വന്നു പ്രാർതഥിച്ചതെന്താണെന്നറിയോ!…” വിളക്കുകളുടെ ശോഭയിൽ അവളുടെ മുഖം തെളിഞ്ഞു.ഞാൻ ന്താണെന്ന് ചിരിച്ചു ചോദിച്ചു.
“ദൈവമേ ഈ ചെക്കന്‍റെ തലയിൽ എന്നും കേറാനെനിക്ക് കഴിയണേ.അവനെ വെറുപ്പിക്കാൻ കഴിയണേ. എത്ര കാട്ടിയാലും വേണ്ടില്ല വേറെ ഒരുത്തിയുടെ തലയിലും കെട്ടി വെക്കാതെ എന്‍റെ തലയിൽ തന്നെയവനെ കെട്ടിവെക്കണേന്ന്…” കൈ കൂപ്പി പ്രാർത്ഥിക്കുന്ന പോലെ കാണിച്ചവൾ എന്നെ കള്ള കണ്ണോടെ നോക്കി.
“ന്നട്ട് എന്ത് പറഞ്ഞു നിന്‍റെ ആശാൻ..കെട്ടി വെച്ചു തരാന്ന് പറഞ്ഞോ?.” ആ കളിയിൽ കൂടാൻ തോന്നി.. ചെറിയമ്മയുടെ തോളിൽ തലവെച്ചു ഞാൻ ആ ചെറിയ ഇരുട്ടിൽ ആളുന്ന ദീപത്തിലേക്ക് നോക്കി.
“ഹാ പറഞ്ഞു.. കുരുത്തം കെട്ട ചെക്കനാ അനുപമേ ഒന്നുടെ ആലോചിച്ചിട്ട് പോരെന്ന ആദ്യം ചോയ്ച്ചത്…” അമർത്തിയ ചിരി. എന്ത് സുഖമാണ് എന്നെയിങ്ങനെ പറയാന്‍.
“മ്മ്ഹ് എന്നിട്ടോ..” എന്തായാലും കേൾക്കട്ടെ. അവളുടെ കളി.
“എന്നിട്ടെന്താ.. ഞാമ്പറഞ്ഞു അവനില്ലാണ്ട് പറ്റുന്ന് തോന്നുന്നില്ലാന്നു..അപ്പൊ തന്നെ ആശാൻ പറയാ..ന്നാ ഒരു താലി വാങ്ങിക്കൊന്ന്.വേഗം തന്നെയെല്ലാം നടക്കുന്നു. ന്ത് നുണയാല്ലേ പറ്റിക്കുന്നതിനും ഒരു അതിരില്ലേ….! വേഗം നടക്കുന്ന് പറഞ്ഞിട്ട് ഈ അടുത്തൊന്നും നടക്കില്ല.ചേച്ചി അതിന് സമ്മതിക്കോ ഡാ…?”പാവം അതിന് ഇതൊന്ന് നടന്നു കിട്ടാൻ എന്താഗ്രഹമാണ്. പേടിയുണ്ടാവും ആരെക്കിലും ഇനിയും ഇടയിൽ കേറി ഞങ്ങളെ കാര്യം മുടക്കുമോന്ന്.