പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Posted by

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4

Pranayam Kadhaparanja Manjukaala Decemberil Part 4

Authro :  Sakshi AnandPrevious Part

പ്രിയരേ….ഇതാ വീണ്ടും !….മറ്റൊരു ഡിസംബർ കൂടി, തൊട്ടരികെ എത്തി. വളരെ കാലവ്യത്യാസത്തിന് ശേഷമാണ്, വീണ്ടും ഒരു പുതിയ ഭാഗവുമായി എത്തിച്ചേരുന്നത്. പതിവ്പോലെ, പ്രതിബന്ധങ്ങളുടെ ഒരു നീണ്ടനിര തലങ്ങും വിലങ്ങും വേട്ടയാടി, കൂടെ ഉണ്ടായിരുന്നു. തന്നാൽ കഴിയുന്നത് നിർവ്വഹിച്ചു, പ്രതിസന്ധികൾക്ക് ആക്കംകൂട്ടി…ഒടുവിൽ ”കോവിഡ് ബാധ” കൂടി ആയപ്പോൾ…ഒരിക്കലും ഇത്രത്തോളം എങ്കിലും കൊണ്ടെത്തിക്കാൻ ആവുമെന്ന് കരുതിയതേയല്ല .
മുമ്പേ കൈപിടിച്ച് നടത്തിയവരും…സുഹൃത്തുക്കളായി കരുതിയവരും…കൂടെനിന്നവരും ആരും…ഇന്നിവിടെയില്ല. എങ്കിലും ”കഥ” മുമ്പേ വായിച്ചിരുന്ന ആരെങ്കിലുമൊക്കെ അവിടവിടെയായി കാണും. അവർക്കായി കഥ മുഴുവൻ എഴുതും. അവരോടും…ഇത് വായിച്ചു മുന്നോട്ടുവരുന്ന ആദ്യവായനക്കാരോടും…എല്ലാവരോടും പറയാനുള്ളത് ഒന്നേയുള്ളൂ. ദയവായി ”കഥ” തുടക്കം മുതൽ വായിച്ചിട്ടു, ഈ ഭാഗത്തിലേക്ക് വരൂ. വൈകിയതിന് ഒരിക്കൽക്കൂടി ക്ഷമ ചോദിച്ചുകൊണ്ട് ”കഥ”യിലേക്ക്….

സാക്ഷി

അഭിജിത്തിനെയും വഹിച്ചു കൃത്യസമയത്തു തിരുവനന്തപുരം എയറോഡ്റാമിൽ നിന്ന് പുറപ്പെട്ട എ26 എയർ ഇൻഡ്യാ വിമാനം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ടുതന്നെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖമായി എത്തിച്ചേർന്നു. എത്തിയ അത്രയും വേഗത്തിൽത്തന്നെ , അഭി ഹാൻഡ് ലഗ്ഗേജുമെടുത്തു പെട്ടെന്ന് പുറത്തിറങ്ങി ടെർമിനിലേക്കു നടന്നു. ആദ്യ യാത്രയും വലിയ ബാഗേജുകളുടെ അഭാവവും അയാളെ ദ്രുതഗതിയിൽ ചെക്ക്-ഇൻ ചെയ്യിച്ചു പുറത്തിറങ്ങാൻ സഹായിച്ചു. വിമാനത്താവളത്തിന് വെളിയിൽ…ലോഞ്ചിൽ അവനെ കണ്ടെത്തി, സ്വാഗതമരുളാൻ ദുബായ്ക്കാർ ആരുടേയും വമ്പൻ പടയൊന്നും കാത്തു നിന്നിരുന്നില്ല. അഭിയുമായി യാതൊരു മുന്പരിചയവും ഇല്ലാത്ത, അവൻറെ ‘ബോംബെ ബേസ്‌ഡ് കമ്പനി’യുടെ ദുബായ് സോൺ ലെയ്‌സൺ ഓഫിസർ, ഒരു പാലക്കാട്ടുകാരൻ മലയാളിയും മറ്റൊരു മറാഠി ഡ്രൈവറും മാത്രമേ അവനെ കൂട്ടാനായി അവിടെ എത്തിയിരുന്നുള്ളൂ. അഭിയെ ശീഘ്ര൦ കണ്ടുപിടിച്ചു, വലിയ കാലതാമസം കൂടാതെ അവനുമായി അവർ ദുബായ് ‘ദേര’യിലുള്ള അവരുടെ പ്രധാന ഓഫിസിലേക്ക് മടങ്ങി. കമ്പനിക്ക് തൊട്ടടുത്ത് തന്നെയായിരുന്നു അവർ അഭിക്കായി ഒരുക്കിക്കൊടുത്ത ‘കമ്പനി അക്കോമഡേഷൻ’. ഓഫിസിൽ കയറി, മലയാളി അവനെ എല്ലാവര്ക്കും ഒന്ന് പരിചയപ്പെടുത്തി കൊടുത്ത ശേഷം…അവർ അവനെ റൂമിൽ കൊണ്ടുചെന്നാക്കി കമ്പനിയിലേക്ക് മടങ്ങി.

അങ്ങനെ……കാലങ്ങൾ നീണ്ടുനിന്ന ബോംബെവാസ ജീവിതത്തിനു ശേഷം അതുപോലെ മറ്റൊരു പുതിയ പ്രവാസ ജീവിതത്തിലേക്ക് കൂടി അഭിജിത് കാലെടുത്തുവച്ചു. ഫ്‌ളാറ്റിൽ ചെന്ന് കയറിയിട്ടും പെട്ടെന്ന് പോയികിടന്നു ഉറങ്ങാൻ തക്ക ശരീര ക്ഷീണമോ ഉറക്കച്ചടവോ അവനെ തീരെ അലട്ടിയിരുന്നി ല്ല. ദണ്ണം കൊള്ളിച്ചതാകട്ടെ…ആകെ, അല്പം ആ മനസ്സിനെ മാത്രം !. സ്വന്തം ബന്ധുമിത്രാദികളോ, നാട്ടുകാരോ?… ആരുമോ പോലും ഒരാശ്രയമില്ലാത്ത മരുഭൂമി പോലെ ഒരന്യനാട്ടിൽ…തനിയെ കഴിച്ചു കൂട്ടേണ്ടി വരുന്നതിൻറെ ഉത്കണ്ഠകൾ…അത് ആ മനസ്സിൽ ചെലുത്തിയ ‘ഒറ്റപ്പെടുത്തൽ’ ചെറുതൊന്നുമല്ല. എങ്കിൽപ്പോലും…എവിടെയും എപ്പോഴും എന്തും നേരിടാനും…

Leave a Reply

Your email address will not be published. Required fields are marked *