പുല്ലാംകുന്ന് 1
PULLAMKUNNU 1 AUTHOR KARUMBAN
നാട്ടിലെ ഏറ്റവും വലിയ തറവാടയിരുന്നു വടക്കേപ്പു………(എന്ത് വേണമെങ്കിലും വായിച്ചോ) . ഇപ്പോൾ അവിടെ ആകെ 3 പേര് മാത്രമേ താമസം ഉള്ളു. നാരായണൻ പിള്ളയും ഭാര്യ സുലോചനയും … പിന്നെ ഏക മകൻ ഹരിയും. നാട്ടിലെ ഏറ്റവും സമ്പന്നമായ കുടുംബമാണത്. നാരായണനെ നാട്ടിലെ എല്ലാവര്ക്കും വലിയ കാര്യം ആയിരുന്നു എന്നാൽ പെട്ടെന്നു ഒരു ദിവസം പാടത്തു പണിക്കാരുടെ കൂടെ വർത്തമാനം പറഞ്ഞിരുന്ന നാരായനൻ പെട്ടെന്ന് കുഴഞ്ഞു വീണു. എല്ലാവരും കൂടെ നാരായനനെ എടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ പറ്റിയില്ല.. അങ്ങനെ ഒരു നാട്ടുപ്രമാണി കൂടെ മരണമടഞ്ഞു. . വലിയ തിരക്കായിരുന്നു ആ ദിവസം . പല നാട്ടിൽ നിന്നും ആളുകൾ; വന്നു. പിന്നെ വീട്ടുകാരും ബന്ധുക്കളും കാരണം ആ പഴയ തറവാട് വീട് നിറഞ്ഞു. അങ്ങനെ സവസംസ്കാരവാറും കഴിഞ്ഞു . പിന്നീട് എല്ലാവരും അവരുടെ വഴിക്കു തിരിഞ്ഞു. പിറ്റേന്നു ആയപ്പോൾ അടുത്തബന്ധുക്ക;ളും പോയി പിന്നെ ഉണ്ടായിരുന്നത് സുലോചനയും മകനും മാത്രം. അച്ഛൻ വിട്ടിട്ടു പോയ ഒരു വലിയ സ്ഥലവും സമ്പത്തും ഇനി ഹരി വേണം നോക്കി നടത്താൻ. . ഹരിക്ക് ഇപ്പോൾ 22 വയസ്സ പ്രായം. പ്രീഡിഗ്രി കഴിഞ്ഞു പിന്നെ പഠിച്ചില്ല. പിന്നെ അച്ഛന്റെ വാലായി പുറകെ,എന്നാൽ അച്ഛൻ മരിച്ച ദിവസം ഹരി ദൂരെയുള്ള എസ്റ്റേറ്റിൽ വരെ പോയതായിരുന്നു..അതുകൊണ്ടു അച്ഛനെ ഒരു നോക്ക് കാണാൻ അവനു പറ്റിയില്ല.
നാരായണൻ മരിച്ചു 5 ദിവസം കഴിഞ്ഞു. അന്ന് രാവിലെ ഹരി വീടിന്റെ ഉമ്മറത്ത് ഒരു കസേരയിൽ ചാരി ഇരിക്കുക ആയിരുന്നു. അപ്പോഴാണ് കോരൻ മൂപ്പൻ ആ വഴിക്കു വന്നത്.മൂപ്പനാണ് പറമ്പിലെ കൃഷി നേത്രത്വം കൊടുക്കുന്നത്. മൂപ്പൻ കണ്ടതും ഹരി കസേരയിൽ നിന്നും എഴുനേറ്റു.”തമ്പ്രാൻ എന്ത് വരൻ പറഞ്ഞെ” മൂപ്പൻ ചോദിച്ചു..”മൂപ്പാ നാളെ മുതൽ പണി തുടങ്ങണം”.
മൂപ്പൻ: ശരി കൊച്ചു തമ്പുരാനെ.
ഇതും പറഞ്ഞു മൂപ്പൻ കുടിലിലേക്കു പോയി. ഹരി അമ്മയെ കാണാനായി മുറിയിലേക്കു പോകുകയാണ്. സുലോചന എങ്ങോട്ടോ പോകാനുള്ള ഒരുക്കമാണ്. അപ്പോഴാണ് ഹരി അങ്ങോട്ട് വരുന്നത്.
ഹരി: അമ്മ എങ്ങോട്ടാ.സുലോചന: എനിക്ക് ചെറുമെനി നമ്പൂതിരിയെ ഒന്ന് കാണണം.
ഹരീ: ഞാനും വരാം,
സുലോചന : വേണ്ട.
.ഇതും പറഞ്ഞു അവർ വീട്ടിൽ നിന്നും ഇറങ്ങി.നാരായണന്റെ മരണത്തിൽ സുലോചനയ്ക്കു സംശയം ഉണ്ടായിരുന്നു. കാരണം അദ്ദേഹത്തിനെ യാതൊരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു.അങ്ങനെ ഉള്ള നാരായണൻ പെട്ടെന്ന് വീണു മരിച്ചു എന്ന് പറഞ്ഞതാണ് അവർക്കു സംശയം ഉണ്ടാക്കിയത്. ഉച്ചയാകാരയി സുലോചന ഇല്ലത്തു എത്തിയപ്പോൾ. വീട്ടിലേക്കു വരുന്ന ആളെ കണ്ടു വാല്യക്കാരിൽ ഒരാൾ പുറത്തേക്കു വന്നു.